Wednesday, April 14, 2010

സി.പി.എമ്മും തീവ്രവാദവും

വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്ഭരവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം.

ശാന്തിയും സമാധാനവും വിശ്വാസപ്രമാണത്തിന്റെ ഭാഗമായി കാണുകയും നന്മയുടെ പ്രചാരകരായി മാറുകയും ചെയ്ത നിഷ്‌കളങ്കരായ പൂര്വകസൂരികളുടെ ത്യാഗനിര്ഭിരമായ ജീവിതപന്ഥാവിലാണ് കേരളത്തില്‍ ഇസ്‌ലാം അതിന്റെ അസ്തിവാരം ഉറപ്പിച്ചത്. പോരാട്ടങ്ങളുടെ ചരിത്രമല്ല മറിച്ച് സ്നേഹത്തിന്റെയും പരസ്പര സഹവര്ത്തി ത്വത്തിന്റെയും പാരമ്പര്യമാണ് കേരള മുസ്‌ലിങ്ങളുടേത്. ഇസ്‌ലാമിക പ്രബോധനത്തിനായി മാലിക്ബ്‌നുദീനാറും അനുചരന്മാരും കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നത് ആയുധങ്ങളുടെ പിന്ബെലവുമായിട്ടായിരുന്നില്ല. അവരുടെ ജീവിതവിശുദ്ധിയില്‍ ആകൃഷ്ടരായ ജനസമൂഹം അവരിലേക്കും അവര്‍ പ്രബോധനം ചെയ്ത ദര്ശ്നങ്ങളിലേക്കും ക്രമേണ ഒഴുകി എത്തുകയായിരുന്നു. ആവിര്ഭാനവ കാലം മുതല്ക്കു ള്ള ഈ വിശുദ്ധിയും വെടിപ്പും ഏറെക്കുറെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് കേരള മുസ്‌ലിങ്ങളുടെ ഇന്നുവരെയുള്ള ചരിത്രം.

ഒറ്റപ്പെട്ടതാണെങ്കിലും സമീപകാലത്ത് ഈ പൈതൃകത്തിനു മങ്ങലേല്പിക്കാന്‍ ഉതകുമാറ് ചില കുബുദ്ധികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹീനവും അപക്വവുമായ ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ തികഞ്ഞ അവജ്ഞയോടും അവഗണനയോടും കൂടിയാണ് കേരളീയ മുസ്‌ലിം സമൂഹത്തിലെ മഹാഭൂരിപക്ഷവും ഇത്തരം ശ്രമങ്ങളെ നോക്കിക്കാണുന്നതെന്ന യാഥാര്ഥ്യം ഒട്ടും വിസ്മരിക്കാനാവാത്തതുമാണ്.

ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും പ്രതീകങ്ങളായിരുന്ന ആലിമുസ്‌ല്യാരെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും സീതി സാഹിബിനെയും സി.എച്ച്. മുഹമ്മദ്‌കോയ സാഹിബിനെയും ഒക്കെ സംഭാവന ചെയ്ത കേരളത്തിന്റെ മണ്ണ് എന്നും ജനാധിപത്യ മതേതര മൂല്യങ്ങള്‍ നെഞ്ചോടു ചേര്ക്കാന്‍ പാകത്തിലുള്ളതായിരുന്നു. മാതൃരാജ്യത്തിന്റെ റിപബ്ലിക്‌ ദിനം പുത്തനുടുപ്പണിഞ്ഞ് സുഗന്ധം പൂശി നെഞ്ചില്‍ ദേശീയ പതാക ചാര്ത്തിറ പെരുന്നാള്‍ പോലെ ആഘോഷിച്ച ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ രാഷ്ട്രീയ ദര്ശഎനങ്ങള്ക്കു് സമാനതകളില്ലാത്ത വേരോട്ടം കേരളത്തിന്റെ മണ്ണില്‍ ലഭിച്ചതും മറ്റൊന്നുകൊണ്ടുമായിരുന്നില്ല.

ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം പള്ളികള്‍ ആരാധനയ്ക്കായി തുറന്നുകൊടുത്ത പണ്ഡിത ശ്രേഷ്ഠന്‍ കൂടിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. എന്നിട്ടും ബാബറി മസ്ജിദ് തകര്ക്ക പ്പെട്ട നാളുകളില്‍ തങ്ങള്‍ എടുത്ത തീരുമാനം തലമുറകള്‍ ചര്ച്ചറചെയ്യുന്ന വിവേകത്തിന്റെ പ്രതീകമായി മാറിയത് ഖാഇദെ മില്ലത്തിന്റെ രാഷ്ട്രീയ ദര്ശറനത്തിന്റെ സ്വാധീനവും തന്റെ വിശ്വാസ പ്രമാണത്തിന്റെ കരുത്തുമായിരുന്നു.

കേരളത്തിന്റെ പൊതുഖജനാവിലെ ഭീമമായ വിഹിതം വിനിയോഗിക്കപ്പെടുന്ന സുപ്രധാനമായ വകുപ്പുകള്‍ പലതും മുസ്‌ലിംലീഗ് മന്ത്രിമാര്‍ വര്ഷാങ്ങളോളം കൈകാര്യം ചെയ്തിട്ടും ഒരിക്കല്പ്പോ ലും വിഭാഗീയതയുടെ ആരോപണം അവര്ക്കെ തിരെ ഉന്നയിക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്ക്കുിപോലുമായില്ല. മറുവശത്ത് കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വരെ സി.എച്ച്.മുഹമ്മദ്‌കോയ സാഹിബിന്റെ കരുത്തുറ്റ കരങ്ങളില്‍ നിറഞ്ഞ സന്തോഷത്തോടെ ഏല്പിച്ചുകൊടുത്ത ഇവിടത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ മഹാമനസ്‌കതയ്ക്കും സമാനതകളില്ല.

ലോകചരിത്രത്തില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥകള്‍ ഏറെയാണ്. ഫാസിസവും കമ്യൂണിസവുമൊക്കെ അവരുടെ ശക്തിയും കൈയൂക്കും ന്യൂനപക്ഷങ്ങള്ക്കുനേരേ കാലാകാലങ്ങളില്‍ വിനിയോഗിച്ചിട്ടുണ്ട്. ജര്മനിയില്‍ ഹിറ്റ്‌ലറുടെ ഫാസിസത്തിന്റെ ദുരിതമനുഭവിക്കേണ്ടിവന്നത് ജൂതന്മാരാണെങ്കില്‍ റഷ്യയില്‍ കമ്യൂണിസ്റ്റ് വിപ്ലവാനന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് ബുഖാറയിലെയും സമര്ക്ക ന്തിലെയും മുസ്‌ലിങ്ങളായിരുന്നു. ഒരുവേള അഫ്ഗാനില്പ്പോ ലും അസ്വസ്ഥതയുടെ കനല്‍ വീഴ്ത്തിയത് നജീബുള്ളയുടെ കമ്യൂണിസ്റ്റ് പാവ സര്ക്കാംറിന്റെ സ്വാധീനമായിരുന്നു.

ഇന്ത്യന്‍ മുസ്‌ലിങ്ങളാകട്ടെ ഫാസിസ്റ്റ് ശൈലി സ്വീകരിച്ച സംഘ പരിവാറിന്റെ അക്രമോത്സുകതയെ ഒരു ഭാഗത്തും പ്രത്യയ ശാസ്ത്ര തിമിരം ബാധിച്ച കമ്യൂണിസത്തിന്റെ സാംസ്‌കാരിക അധിനിവേശത്തെ മറുഭാഗത്തും നേരിടേണ്ടതായിവരുന്നു. ബാബറി പള്ളി തല്ലിത്തകര്ത്ത് ഫാസിസ്റ്റ് നടപടിയും മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) അംഗീകരിക്കാനാവില്ലെന്ന സി.പി.എം . നിലപാടും നേരത്തേ പറഞ്ഞ രണ്ടു കാഴ്ചപ്പാടുകളെയാണ് ബോധ്യപ്പെടുത്തുന്നത്.

ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ വംശ ഹത്യയ്ക്കിരയാവുമ്പോള്‍ പതിറ്റാണ്ടുകളായി സി.പി.എം. ഭരിക്കുന്ന പശ്ചിമബംഗാളില്‍ രാജ്യത്തെ പട്ടികജാതി-പട്ടികവര്ഗുത്തേക്കാള്‍ തരംതാഴ്ന്ന സാമൂഹിക വ്യവസ്ഥയിലാണ് ഇപ്പോഴും മുസ്‌ലിങ്ങള്‍ ജീവിക്കുന്നതെന്ന് സച്ചാര്‍ കമ്മിറ്റി വിലയിരുത്തുന്നു. മുസ്‌ലിങ്ങള്‍ ജനസംഖ്യയില്‍ 25 ശതമാനംവരുന്ന പശ്ചിമബംഗാളില്‍ ഏഴു മുതല്‍ 19 വരെ പ്രായമുള്ള മുസ്‌ലിങ്ങളില്‍ വെറും നാലുശതമാനം മാത്രമേ മദ്രസ്സകളില്‍ പോവുന്നുള്ളൂ എന്നതാണ് സച്ചാര്കളമ്മിറ്റിയുടെ സുപ്രധാനമായ കണ്ടെത്തലുകളില്‍ ഒന്ന്. മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമുള്ള കശ്മീരിലാവട്ടെ തീവ്രവാദ, ഭീകരവാദ പ്രവര്ത്തുനങ്ങളുടെ അതിപ്രസരം കാരണം നെരിപ്പോടില്‍ കഴിയുന്നതുപോലെയാണ് ജനങ്ങള്‍ ജീവിക്കുന്നത്. ജനപ്രതിനിധികള്ക്കും ജനനേതാക്കള്ക്കു പോലും റിസര്വ്ു ബാങ്കിലേക്ക് കൊണ്ടുപോവുന്ന പണപ്പെട്ടിക്കു നല്കുന്ന സെക്യൂരിറ്റി സംവിധാനത്തോടെ മാത്രമേ അവിടെ ജനങ്ങള്ക്കി ടയില്‍ സഞ്ചരിക്കാനാവുന്നുള്ളൂ. പുഞ്ചിരിക്കാന്പോകലും കഴിയാതെ ആത്മവീര്യം നഷ്ടപ്പെട്ടവരായി ഭൂമിയിലെ സ്വര്ഗനത്തില്‍ ജീവിക്കുന്ന അവര്‍ മാറിക്കഴിഞ്ഞു.ഈ ദുരവസ്ഥകളില്നിയന്നെല്ലാം വിഭിന്നമായി കേരള മുസ്‌ലിങ്ങള്‍ തല ഉയര്ത്തി പ്പിടിച്ചുനിന്നത് രാഷ്ട്രീയ സംഘശക്തിയുടെ പിന്ബനലം ഒന്നുകൊണ്ടുമാത്രമാണ്. ഇക്കാര്യവും ഇത്തരം പ്രവര്ത്ത നങ്ങള്ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത ദേശീയ രാഷ്ട്രീയത്തിനു കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവനകളില്‍ ഒന്നുമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രവര്ത്ത നങ്ങളെ സച്ചാര്‍ കമ്മിറ്റിക്കുപോലും അഭിനന്ദിക്കേണ്ടതായും വന്നു. ഉന്നതമായ ഭൗതിക വിദ്യാഭ്യാസവും മൂല്യബോധവുമുള്ള മതവിദ്യാഭ്യാസവും കൈമുതലാക്കി രാജ്യത്തിനു മാതൃകയായി മുന്നോട്ടുപോയ കേരള മുസ്‌ലിങ്ങള്‍ എവിടെയും എന്നും അംഗീകരിക്കപ്പെട്ടു. വിദേശ ഭരണാധികാരികളുടെ കൊട്ടാരത്തിനകത്തും ഭരണസിരാകേന്ദ്രങ്ങളില്പ്പോ ലും അസ്പൃശ്യത ഇല്ലാത്തവിധം അംഗീകരിക്കപ്പെട്ടവരാണ് കേരള മുസ്‌ലിങ്ങള്‍. ബിരുദാനന്തര ബിരുദങ്ങള്‍ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിക്കാതെ മണല്ക്കാ ടുകള്‍ തേടിപ്പോയ, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയാത്ത കേരള മുസ്‌ലിങ്ങളെ വിശ്വാസത്തിലെടുത്ത് സ്വകുടുംബങ്ങളെപ്പോലെ വാരിപ്പുണരാന്‍ അറബ് സമൂഹം തയ്യാറായത് അവരുടെ നിഷ്‌കളങ്കതയും സത്യസന്ധതയും ഒന്നുകൊണ്ടുമാത്രമായിരുന്നു.

ബാബറി മസ്ജിദിന്റെ തകര്ച്ചുയ്ക്കു ശേഷവും ശിഥിലമാകാതെ നിന്ന കേരളീയ മുസ്‌ലിം സംഘ ശക്തിയെ തകര്ക്കു ന്നതിനു രാഷ്ട്രീയപ്രതിയോഗികള്‍ ബുദ്ധിപൂര്വംഅ പ്രയോഗിച്ച തന്ത്രങ്ങള്‍ എല്ലാംതന്നെ ഏറെ വിനാശകരമായിരുന്നു. വൈകാരികമായ പ്രശ്‌നങ്ങള്‍ ഉയര്ത്തി പ്പിടിച്ച് യുവാക്കള്ക്കിടയില്‍ വിദ്വേഷത്തിന്റെ അഗ്‌നിവിതയ്ക്കാന്‍ വന്നവര്ക്ക് വേണ്ടി  സി.പി.എം. ചുവന്ന പരവതാനി വിരിച്ചുകൊടുത്തപ്പോള്‍ ഒരു വെടിക്കു രണ്ടു പക്ഷി എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു ഭാഗത്ത് മുസ്‌ലിംലീഗിന്റെ തകര്ച്ചനയും മറുഭാഗത്ത് മുസ്‌ലിം സമൂഹത്തിനിടയില്‍ തങ്ങളുടെ കടന്നുകയറ്റവും അവര്‍ ലക്ഷ്യമിട്ടു. എന്നാല്‍ യഥാര്ഥതത്തില്‍ സംഭവിച്ചതാകട്ടെ സംസ്ഥാനത്ത് ഫാസിസ്റ്റ് സംഘടനകളുടെ വേരോട്ടത്തിനും ഭീകരവാദ തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തിനും അതു കാരണമായി.

ബാബറി മസ്ജിദിന്റെ തകര്ച്ചദയ്ക്കു ശേഷമുള്ള കേരള രാഷ്ട്രീയത്തെ വിശകലനം ചെയ്താല്‍ അതു കൂടുതല്‍ ബോധ്യമാകും. പള്ളി തകര്ക്ക പ്പെട്ട നാളുകളില്‍ മുസ്‌ലിങ്ങള്‍ ക്ഷേത്രങ്ങള്ക്കു കാവല്‍ നില്ക്കകണമെന്ന സയ്യിദ് മുഹമ്മദ് ശിഹാബ്തങ്ങളുടെ ആഹ്വാനം ആത്മസംയമനത്തിന്റെ താരാട്ടുപാട്ടായാണ് അന്ന് അബ്ദുന്നാസര്‍ മഅദനിയെപ്പോലുള്ളവര്‍ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നത് കേരള മുസ്‌ലിങ്ങളുടെ ഉണര്ത്തുപാട്ടായിരുന്നു എന്ന് ചരിത്രം തെളിയിച്ചിരിക്കുകയാണ്. ഒറ്റപ്പാലം ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയകേരളത്തിന് മുമ്പ് പരിചയമില്ലാത്ത തീവ്രവാദ സംഘടനകളുടെ സാന്നിധ്യം സി.പി.എം. ഉപയോഗപ്പെടുത്തിയത് പിന്നീട് വിമര്ശരന വിധേയമായപ്പോള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോളം ഉയരത്തില്‍ മഅദനിയെ അവരോധിക്കാന്‍ സി.പി.എം. നേതൃത്വത്തിന് അന്ന് യാതൊരു സങ്കോചവുമുണ്ടായില്ല.

ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പിനും സി.പി.എം. മഅദനിയുടെ സാന്നിധ്യം ഫലപ്രദമായി വിനിയോഗിച്ചു. എല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നാലും മതേതര മൂല്യങ്ങള്‍ ഉയര്ത്തി പ്പിടിക്കുമെന്ന പ്രതിബദ്ധത ജനാധിപത്യവിശ്വാസികള്‍ മുറുകെ പിടിച്ച തിരഞ്ഞെടുപ്പായിരുന്നു തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പ്. മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടിയില്‍ ഇന്നത്തെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സ്ഥാനാര്ഥിരയാക്കി യു.ഡി.എഫ്. രംഗത്തു വന്നപ്പോള്‍ അതിനെ നേരിടാനും സി.പി.എമ്മും മഅദനിയുമെത്തി. മമ്പുറം തങ്ങളുടെ മണ്ണില്‍ ക്രിസ്ത്യാനിക്ക് വോട്ടുകൊടുക്കരുതെന്ന പ്രചാരണമായിരുന്നു അന്ന് പ്രധാനം. ''നിങ്ങള്‍ നല്കുന്ന വോട്ട് ആന്റണിക്കല്ല മറിച്ച് എനിക്കാണ്'' എന്ന് പ്രഖ്യാപിച്ച ശിഹാബ് തങ്ങള്‍ നേതൃത്വം കൊടുത്ത യു.ഡി.എഫ്. കാല്ലചക്ഷത്തില്പ്പ്രം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് എ.കെ. ആന്റണിയെ വിജയിപ്പിച്ചത്.

പിന്നീട് കോയമ്പത്തൂര്‍ ബോംബ്‌ സ്‌ഫോടന കേസ്‌ ഒരു വഴിത്തിരിവിലേക്കു നീങ്ങുന്നു എന്നു കണ്ടപ്പോള്‍ ഇതേ മഅദനിയെ ജയിലിലടച്ച് അത് തങ്ങളുടെ ഭരണനേട്ടമായി ഉയര്ത്തി ക്കാട്ടാനും സി.പി.എം. തയ്യാറായി. വിചാരണപോലും നടത്താതെ ജയില്വാ്സം അനന്തമായി നീണ്ടുപോയപ്പോള്‍ അതു മാനുഷിക പ്രശ്‌നമായി പണിഗണിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നേതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടു. തമിഴ്‌നാട്ടിലെ ഭരണമാറ്റത്തിനു ശേഷം അബ്ദുന്നാസര്‍ മഅദനി ജയില്മോ്ചിതനായപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനും സി.പി.എം. നേതാക്കള്തനന്നെ തമിഴ്‌നാട് അതിര്ത്തിരയിലെത്തി. ശംഖുമുഖത്തെ മഅദനിയുടെ സ്വീകരണപരിപാടി മന്ത്രിമാരുടെ സാന്നിധ്യംകൊണ്ട് സി.പി.എം. സംസ്ഥാന സമ്മേളന വേദിയെയാണ് അന്നനുസ്മരിപ്പിച്ചത്.

പിന്നീട് നടന്ന പൊന്നാനി ഉപതിരഞ്ഞെടുപ്പില്‍ അതു കൂടുതല്‍ പ്രകടമാവുകയും ചെയ്തു. ഇടതുപക്ഷ മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ.ക്ക് കറിവേപ്പിലയുടെ വിലപോലും കല്പിക്കാതെ മഅദനിയുടെ വാക്കുകള്ക്ക് മഹദ്‌വചനങ്ങളുടെ പരിവേഷം നല്കി അന്ന് ഇടതുമുന്നണി സ്ഥാനാര്ഥികയെ നിശ്ചയിച്ചു. കുറ്റിപ്പുറത്തെ വേദിയില്‍ അബ്ദുന്നാസര്മമഅദനിയുടെ കരസ്പര്ശം ലഭിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്പോചലും ഒരു എല്‍.കെ.ജി. വിദ്യാര്ഥിനയെ അനുസ്മരിപ്പിക്കുമാറ് അനുസരണയോടെ അന്ന് ഇരുന്നുകൊടുത്ത രംഗം ദൃശ്യമാധ്യമങ്ങളിലൂടെയും നേരിട്ടും രാജ്യം കണ്ടതാണ്.

ഇപ്പോഴാകട്ടെ തമിഴ്‌നാട് ബസ് കത്തിച്ച കേസില്‍ സൂഫിയ മഅദനിയെയും ഇടതുപക്ഷ ഭരണത്തില്ത്ത ന്നെ ജയിലിലടച്ചിരിക്കുന്നു. യു.ഡി.എഫ്. ഭരണകാലത്ത് സൂഫിയ മഅദനിയെ ജയിലിലടയ്ക്കാത്തതിന്റെ പേരില്‍ യു.ഡി.എഫിന്റെ മുഖം വികൃതമായി എന്ന് ഇപ്പോള്‍ പറയുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇടതുമുന്നണി അധികാരത്തിലേറി മൂന്നരവര്ഷംയ പിന്നിട്ടതിനുശേഷം സൂഫിയ മഅദനിയെ അറസ്റ്റുചെയ്തത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതടക്കം പരമാവധി പി.ഡി.പി. വോട്ടുകള്‍ തങ്ങള്ക്കുവ സ്വന്തമാക്കാന്‍ വേണ്ടി ആയിരുന്നു എന്ന കാര്യം ഇപ്പോള്‍ വ്യക്തമായി. സൂഫിയ മഅദനിയുടെ അറസ്റ്റിനായി യു.ഡി.എഫ്. ഭരണകാലത്ത് മതിയായ തെളിവുകളൊന്നും തനിക്ക് ലഭ്യമായിരുന്നില്ലെന്ന ഉമ്മന്ചാ.ണ്ടിയുടെ പ്രസ്താവനയും ഇവിടെ ചേര്ത്തുകവായിക്കേണ്ടതാണ്.

ഏറ്റവും ഒടുവില്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്ഡി്ലും സി.പി.എമ്മിന്റെ കൂടെ അട്ടിപ്പേറ് കിടക്കുന്ന ഐ.എന്‍.എല്ലിനെപ്പോലും മാറ്റിനിര്ത്തിവയാണ് പി.ഡി.പി. അംഗങ്ങള്ക്ക് ഇടതുസര്ക്കാ ര്‍ അംഗത്വം നല്കിയത്. അതില്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഇപ്പോള്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഇപ്പോഴാകട്ടെ പി.ഡി.പി. ബന്ധത്തിനെതിരെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്റെ നാക്കിനുപോലും കൂച്ചുവിലങ്ങിടാന്‍ സി.പി.എം. കേരള നേതൃത്വം കിണഞ്ഞു ശ്രമിക്കുകയാണ്.

തടിയന്റവിട നസീര്‍ കണ്ണൂര്‍ ജില്ലയില്‍ ജനിച്ചുപോയതുകൊണ്ട് കണ്ണൂര്‍ ജില്ലക്കാരനായ കേന്ദ്രറെയില്‍വേ  സഹമന്ത്രി ഇ. അഹമ്മദിനെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കാനാകുമോ എന്ന സി.പി.എം. ശ്രമം മുസ്‌ലിം ലീഗിനെയും അതിന്റെ നേതാക്കളെയും ഞെക്കിക്കൊല്ലാനായില്ലെങ്കില്‍ നക്കിക്കൊല്ലാനാകുമോ എന്ന ഒരു പരീക്ഷണം മാത്രമാണ്. ആരോപണ വിധേയനായി സമൂഹമധ്യത്തില്‍ ഒറ്റപ്പെടുമ്പോഴൊക്കെ അതിനു മതത്തിന്റെ പരിവേഷം നല്കി രക്ഷപ്പെടാനുള്ള മഅദനിയുടെ പഴയതന്ത്രം ഇപ്പോഴും ആവര്ത്തി ക്കുകയാണ്.

കോണ്ഗ്രടസ് പാര്ട്ടിക്കകത്ത് അതിന്റെ സംസ്ഥാന പ്രസിഡന്റിനെ വര്ഗീപയത ആരോപിച്ച് ഒറ്റപ്പെടുത്താനും അറസ്റ്റുചെയ്യപ്പെട്ട തന്റെ ഭാര്യ ധരിച്ചത് പര്ദരയാണെന്ന് ഇടയ്ക്കിടെ സമുദായത്തെ ഓര്മഅപ്പെടുത്താനും മഅദനി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ സമുദായം ഇപ്പോള്‍ തിരച്ചറിയുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ഇരുകരങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന മൗലാനാ മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും മാതാവായിരുന്ന ബിയ്യുമ്മ പര്ദ് ധരിച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമര രംഗത്ത് ഉറച്ചുനിന്നു പോരാടിയ ധീരവനിതയായിരുന്നു. ആവേശം അലതല്ലുന്ന പ്രസംഗത്തിന്റെ ഉടമയായിരുന്ന ബിയ്യുമ്മയുടെ പര്‍ദയില്‍  ഇന്ത്യന്‍ ജനത ഒരിക്കലും വര്ഗീമയത ദര്ശിച്ചിട്ടില്ലെന്ന കാര്യം മഅദനി തിരിച്ചറിയണം.

ഒരര്ഥുത്തില്‍ ഒരു തുള്ളി തേന്കൊതണ്ട് നാടാകെ കലാപം ഉണ്ടാക്കിയ സാത്താന്റെ റോളിലാണ് ഇപ്പോള്‍ സി.പി.എം. സാത്താന്റെ ഒരു തുള്ളി തേന്‍ നാട്ടില്‍ കലാപം സൃഷ്ടിച്ചപ്പോള്‍ താനൊന്നും ചെയ്തില്ലല്ലോ ഒരു തുള്ളി തേന്‍ പുരട്ടിയതല്ലേ ഉള്ളൂ എന്ന നിലപാടിലായിരുന്നു സാത്താന്‍. വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്ഭനവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം

അബ്ദുറഹിമാന്‍ രണ്ടത്താണി---മാതൃഭൂമി

എം.എഫ്‌.ഹുസൈന്‍ ചില നഗ്നസത്യങ്ങള്‍

കലാകാരന്‍ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കുന്നത്‌ സമൂഹത്തോട്‌ ചേര്‍ന്ന്‌ നിന്നുകൊണ്ടാണ്‌. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളോട്‌ തന്റേതായ ശൈലിയില്‍ പ്രതികരിക്കുമ്പോഴാണ്‌ ഏതൊരു കലാകാരനും അവന്റെ വ്യക്തിത്വവും അസ്തിത്വവും പ്രഖ്യാപിക്കുന്നത്‌. കല സമൂഹത്തിനു വേണ്ടിയാണെന്ന തിരിച്ചറിവോടെ കലാപ്രവര്‍ത്തനം നടത്തുമ്പോഴാണ്‌ കലാകാരന്‍ സാമൂഹ്യ ജീവികൂടിയായിമാറുന്നത്‌. കവിയോ കഥാകൃത്തോ ചിത്രകാരനോ സിനിമാ പ്രവര്‍ത്തകനോ ആരോ ആയിക്കൊള്ളട്ടെ, സമൂഹത്തോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുമ്പോള്‍ അവര്‍ മാനിക്കപ്പെടുന്നു. അപ്പോള്‍ അവരെ പൊതു സമൂഹം ആദരിക്കുന്നു. സമൂഹം ആദരവ്‌അറിഞ്ഞു നല്‍കുമ്പോഴാണ്‌ കലാപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അവരുടെ മഹത്വംഏറുന്നത്‌. ഏതെങ്കിലും പ്രശ്നത്തിന്റെ പേരില്‍ സമൂഹം കല്ലെറിയുന്ന സാഹിത്യകാരനോ ചിത്രകാരനോ എപ്പോഴും സംശയത്തിന്റെ മുനയിലാകും നില്‍ക്കുക.അനാവശ്യ വിവാദങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനിന്ന്‌ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം യഥാര്‍ഥ കലാകരന്മാര്‍. അവര്‍ നമുക്ക്‌ നല്ല ജീവിതത്തെ കാട്ടിത്തരുന്നു. ജീവിതത്തിന്റെ കയ്പ്പും മധുരവും അറിയിച്ചു തരുന്നു. നമ്മുടെ ദുഃഖങ്ങളില്‍ ഒരു കഥയോ കവിതയോ അതുമല്ലെങ്കില്‍ നല്ല ഒരു ചിത്രമോ നമ്മെ ആഹ്ലാദിപ്പിക്കുന്നു. ജീവിതം മടുത്ത്‌ ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ട ആള്‍ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള കഥ വായിച്ച്‌ തുടര്‍ന്നും ജീവിക്കാന്‍ തീരുമാനിച്ചത്‌ നമ്മുടെ വായനാ മോഹങ്ങളെ ഉണര്‍ത്തിയിട്ടുണ്ട്‌.

നമുക്കിടയില്‍ പ്രശസ്തരായി ജീവിക്കുന്ന ഇത്തരത്തില്‍ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച നിരവധി വ്യക്തിത്വങ്ങളുണ്ട്‌. അവരുടെ പ്രതിബദ്ധത സമൂഹത്തോടായതിനാലാണ്‌ സെയിലന്റ്‌വാലി എന്ന മനോഹര വനം ഇന്നും നിലനില്‍ക്കുന്നത്‌. അവരുടെ കല സമൂഹത്തിനു വേണ്ടിയായതിനാലാണ്‌ മലമ്പുഴയിലും ശംഖുമുഖത്തും മനോഹര സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നമുക്കു കഴിയുന്നത്‌.ഇതെല്ലാം ഇത്രയ്ക്കു വിശദീകരിച്ചത്‌ കലാകാരന്‍ സമൂഹത്തോട്‌ എത്രത്തോളം ഒട്ടിച്ചേര്‍ന്നു നില്‍ക്കണം എന്ന്‌ പറഞ്ഞുറപ്പിക്കാനാണ്‌.എന്നാല്‍ ഈ ഗണത്തിലെങ്ങും പെടാത്ത ഒരാളുണ്ട്‌. ലോക പ്രശസ്തനെന്ന്‌ ചില മാധ്യമങ്ങളും എം.എ.ബേബിയെയും കെ.എന്‍.പണിക്കരെയും പോലുള്ള പ്രയോജനവാദി ബുദ്ധിജീവികളും ഇടയ്ക്കിടെ പൊതു സമൂഹത്തെ ഓര്‍മിപ്പിക്കുന്ന എം.എഫ്‌.ഹുസൈനെ കുറിച്ചാണ്‌ പറയുന്നത്‌. മുകളില്‍ വിശദീകരിച്ച തരത്തിലുള്ള സാമൂഹ്യപ്രതിബദ്ധത ഹുസൈനെ തൊട്ടു തീണ്ടിയിട്ടില്ലെന്നുതന്നെ പറയാം. സമൂഹത്തോടല്ല അദ്ദേഹത്തിനു പ്രതിബദ്ധത. പണത്തിനോടാണ്‌. അദ്ദേഹം ഒട്ടി നില്‍ക്കുന്നതും സമൂഹത്തോടല്ല, മാധുരി ദീക്ഷിത്തിനോടാണ്‌.

ഹുസൈനെ ഇന്ത്യന്‍ ചിത്രകലയുടെ ചക്രവര്‍ത്തി എന്നു വിശേഷിപ്പിക്കുന്നവര്‍ ഇന്ത്യയുടെ ചിത്രകലാ പാരമ്പര്യത്തെ അവഹേളിക്കുന്നു. ഹുസൈനെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ചില മാധ്യമങ്ങള്‍ കുറച്ചു നാളായി വിശേഷിപ്പിച്ചു പോരുന്നത്‌ ഇത്തരത്തിലാണ്‌. എന്നാല്‍ അവര്‍ക്കും അറിയാം ഹുസൈന്റെ ചിത്രങ്ങളെ ക്കുറിച്ചും ആ ചിത്രങ്ങള്‍ ആസ്വാദകനോട്‌ ഏതുതരത്തിലാണ്‌ സംസാരിക്കു്നതെന്നും. മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടിയതും ചിത്രകലാ നിരൂപകര്‍ വാഴ്ത്തിപ്പാടിയതുമായ സിംഹാസനത്തില്‍ ഇരുന്ന്‌ സ്വയം താനൊരു മഹാനാണെന്ന്‌ വിശ്വസിച്ചു പോരുന്നയാളാണ്‌ ഹുസൈന്‍. പ്രശസ്തിക്കുവേണ്ടി മാത്രം ചിത്രംവരയ്ക്കുക എന്നതാണ്‌ അദ്ദേഹം തുടര്‍ന്നുവന്ന രീതി. മാധുരി ദീക്ഷിത്‌ഹോളിവുഡിലെ താരമായി കത്തിനിന്നപ്പോള്‍, അവരുടെ താരപ്പൊലിമ തന്റെചിത്രകലയുടെ പ്രശസ്തിക്കുവേണ്ടി അദ്ദേഹം ഉപയോഗിച്ചു. മാധുരിയുടെ ചിരിയാണ്‌
ലോകത്തിലേക്കും സൗന്ദര്യമുള്ളതെന്ന്‌ പ്രഖ്യാപിച്ച അദ്ദേഹം മാധുരിയെ
മാധ്യമമാക്കി നിരവധി ചിത്രങ്ങള്‍ വരച്ചു. മാധുരിക്കു വേണ്ടി സിനിമയുമെടുത്തു.

ഇക്കിളി ചിന്തകളെ മനസ്സില്‍ സൂക്ഷിച്ചു നടക്കുന്ന ചില കിഴവന്‍ മനസ്സുകള്‍ സൗന്ദര്യവും ചുറുചുറുക്കുമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ ഉണ്ടാകുന്ന വൃത്തികെട്ട വികാര പ്രകടനമായി ആരെങ്കിലുമൊക്കെ ഹുസൈന്റെ മാധുരി പ്രേമത്തെവിലയിരുത്തിയിട്ടുണ്ടെങ്കില്‍ തെറ്റുപറയാന്‍ പറ്റില്ല. മാധ്യമ ലോകം മഹാബുദ്ധിജീവിയെന്ന്‌ വാഴ്ത്തിപ്പാടിയ ഹുസൈനാണ്‌ മാധുരിദീക്ഷിത്തെന്ന സൗന്ദര്യധാമത്തെ വരകളിലേക്കാവാഹിച്ചതെന്നതിനാല്‍ ആര്‍ക്കും അതിനെ അസാന്മാര്‍ഗികം എന്നു പറയാനും കഴിയില്ല. ചിത്രകലയെ ദൈവതുല്യം കാണുകയും ഭാരതസംസ്കാരത്തിന്റെ തനതു ഭാവങ്ങളുമായി അതിനെ ചേര്‍ത്തു വയ്ക്കുകയുംചെയ്യുന്നവര്‍ക്ക്‌ ഹുസൈന്റെ തട്ടിപ്പു പെട്ടെന്നു മനസ്സിലാകും.മാധുരിയിലൂടെ നേടുന്ന പ്രശസ്തി മുതലാക്കി മൂന്നാംകിടയിലും താഴെ നിലവാരമുള്ളകുറെ ചിത്രങ്ങള്‍ വിറ്റു കാശാക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെലക്ഷ്യം.

കൂടാതെ നേരത്തെ സൂചിപ്പിച്ച മനസ്സിലെ ഇക്കിളിയെ ത്രസിപ്പിക്കുകഎന്ന ഗൂഢോദ്ദേശ്യവും ഉണ്ടാകാം. ഹുസൈന്റെ ചിത്രങ്ങള്‍ എത്രപേര്‍ക്കുമനസ്സിലാകും. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പെയിന്റിംഗ്‌ ചൂണ്ടിക്കാട്ടി,അതിന്നതാണെന്ന്‌ വിശദീകരിച്ചു നല്‍കാന്‍ സാംസ്കാരിക ബുദ്ധിജീവിയായഎം.എ.ബേബിക്കു കഴിയുമോ? കെ.എന്‍.പണിക്കര്‍ക്ക്‌ കഴിയുമോ? ജീവിതത്തിന്റെഅമൂര്‍ത്തമായ
ഭാവങ്ങളെ വര്‍ണങ്ങളിലേക്കാവാഹിച്ച്‌ കലാകാരന്‍ കാന്‍വാസില്‍
രചന നിര്‍വഹിച്ചിരിക്കുന്നു എന്ന്‌ ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍
വേണമെങ്കില്‍ പറയാം. യേശുദാസ്‌ സംഗീതകച്ചേരി നടത്തുമ്പോള്‍, കുന്നക്കുടി വയലിന്‍ വായിക്കുമ്പോള്‍ രാഗമറിയാതെ മുമ്പിലിരുന്ന്‌ തലയാട്ടി, കൈ കാല്‍വെള്ളയിലടിച്ച്‌ ഹാ...ഭേഷ്‌ എന്ന്‌ പറയുന്നതുപോലെയാണിതും.

എല്ലാത്തിലും നഗ്നത കാണാനാണ്‌ ഹുസൈന്‌ താല്‍പര്യം. ഭാരത സംസ്കാരത്തിന്റെവിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായ സരസ്വതീദേവിയെ നഗ്നയാക്കിചിത്രീകരിച്ചതിനു പിന്നില്‍ ഹുസൈന്‌ ചില ഗൂഢതാത്പര്യങ്ങളുണ്ടായിരുന്നു. ഒരുനഗ്ന ചിത്രം വരച്ച്‌ സരസ്വതി എന്നു പേരിട്ട്‌ വില്‍പനയ്ക്കു വയ്ക്കുകയല്ലഅദ്ദേഹം ചെയ്തത്‌. പകരം അത്‌ വിദ്യാദേവതയായ സരസ്വതിയുടെ ചിത്രമാണെന്ന്‌അറിയത്തക്കവിധം അദ്ദേഹം ചിത്രീകരിച്ചു. അത്തരത്തിലൊര ചിത്രംഭാരതത്തിലുണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ഉത്തമ ബോധ്യംഅദ്ദേഹത്തിനുണ്ട്‌. അവഹേളനം എന്ന അജണ്ടയിലൂടെ അതിലൂടെ ലഭിക്കാവുന്നനേട്ടങ്ങളെയും അദ്ദേഹം മനസ്സില്‍ കണ്ടു. ഭാരതത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെമനസ്സിനെ വ്രണപ്പെടുത്തി നഗ്നസരസ്വതിയുടെ ചിത്രം വില്‍പനയ്ക്കുവച്ചഹുസൈന്റെ
മനസ്സ്‌ യാഥാസ്ഥിതികനായ തീവ്ര മുസ്ലീമിന്റേതാണ്‌. അദ്ദേഹത്തിന്റെ
മനസ്സിനുള്ളില്‍ ചിത്രകാരനല്ല ഉള്ളത്‌. അവിടെ അല്‍ഖ്വൈടയും ജമാ അത്തെഇസ്ലാമിയും ലഷ്കറെ തോയ്ബയും ജെയ്ഷെ മുഹമ്മദും കുടിയിരിക്കുന്നു.സ്ഫോടനങ്ങളിലൂടെ ഭീകരര്‍ ഭാരതത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഹുസൈനെപോലുള്ളവര്‍ നമ്മുടെ സംസ്കാരത്തിനു മേലാണ്‌ ബോംബുവര്‍ഷം നടത്തുന്നത്‌.

ഹുസൈന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്‌ നമ്മുടെ ജീവിതത്തെ തന്നെയാണ്‌.
ഈശ്വരാരാധനയെ അത്രയ്ക്കു മഹത്ത്വത്തോടെയാണ്‌ നമ്മള്‍ കാണുന്നത്‌. ആ ആരാധനയെഅവഹേളിക്കുന്നതു സഹിക്കാന്‍ ഭാരതീയനാകില്ല. അതു കൊണ്ടുതന്നെയാണ്‌അദ്ദേഹത്തിന്‌ ഇന്ത്യവിട്ടു പോകേണ്ടി വന്നത്‌. ഒരിക്കലും അദ്ദേഹത്തിന്‌ഭാരതീയനായി ജീവിക്കാന്‍ സാധിച്ചില്ല. അല്ലെങ്കില്‍ അദ്ദേഹമതിനു ശ്രമിച്ചില്ല. ശ്രമിച്ചെങ്കില്‍ തന്നെ അദ്ദേഹത്തിനതിനുകഴിയുകയുമില്ലായിരുന്നു. അദ്ദേഹം ആഗ്രഹിച്ചതു തന്നെ ഇപ്പോള്‍ ഹുസൈന്‌ കിട്ടി.

ഒരു അറബ്‌ രാജ്യത്തിലെ പൗരത്വം അദ്ദഹം ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഹുസൈനെപോലൊരാള്‍ക്ക്‌ അതാണ്‌ വേണ്ടതും. ഇന്ത്യാക്കാരനായി ഇരിക്കാന്‍ അദ്ദേഹംആഗ്രഹിക്കുന്നില്ലെന്ന്‌ വ്യക്തം. ഹുസൈന്‍ ഇന്ത്യവിട്ട്‌ ഖത്തര്‍ പൗരത്വം സ്വീരകരിച്ചതില്‍ ഏറ്റവും കൂടുതല്‍ കണ്ണീര്‍ പൊഴിച്ചത്‌ നമ്മുടെ സാംസ്കാരിക മന്ത്രി എം.എ.ബേബിയാണ്‌. ഹുസൈന്‍ ഇല്ലാത്ത രാജ്യത്ത്‌ അദ്ദേഹം എങ്ങനെ ജീവിക്കും. ഹോ..അതോര്‍ക്കാന്‍ കൂടി വയ്യ.സരസ്വതീദേവിയുടെ നഗ്ന ചിത്രം വരച്ചതിന്‌ രാജാരവിവര്‍മ്മയുടെ പേരിലുള്ളപുരസ്കാരം പ്രഖ്യാപിച്ച്‌ ഹുസൈനെ ആദരിക്കാന്‍ ശ്രമിച്ചയാളാണ്‌ മന്ത്രിബേബി. നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കാന്‍ കൂടി കടപ്പെട്ടയാളാണ്‌ ബേബി എന്നോര്‍ക്കുമ്പോഴാണ്‌ നാണം തോന്നുന്നത്‌.
 ഹുസൈന്‌ നല്ലത്‌ ഖത്തര്‍ പൗരത്വം തന്നെയാണ്‌. അവിടിരുന്ന്‌ അദ്ദേഹം
മുഹമ്മദ്‌ നബിയെ നഗ്നനാക്കി വരയ്ക്കേണ്ട. ചുരുങ്ങിയത്‌ നബിയുടെ
ചിത്രമെങ്കിലും വരയ്ക്കണം. എന്നിട്ടത്‌ ഖത്തര്‍ രാജാവിന്‌ സമ്മാനിക്കണം.
വിവരം അപ്പോള്‍ അറിയും. മന്ത്രി ബേബിക്ക്‌ ഹുസൈനെ കുറിച്ച്‌ അപ്പോള്‍ ഒരു അനുശോചനം എഴുതാം.

എം.എഫ്‌.ഹുസൈന്‍ ചില നഗ്നസത്യങ്ങള്‍ -ആര്‍.പ്രദീപ്‌