Tuesday, September 11, 2012

എന്തുകൊണ്ട് എമര്‍ജിങ് കേരള - മുഖ്യമന്ത്രി


*എമര്‍ജിങ് കേരള-ഇന്നത്തെയും നാളത്തെയും കേരളത്തിനുവേണ്ടി*

''നീണ്ട ഇരുപതുവര്‍ഷം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയ എനിക്ക് കുടുംബത്തോടൊപ്പം താമസിക്കാനായത് വെറും രണ്ടര വര്‍ഷം. അടുത്ത തലമുറയെ ഈ ദുര്‍ഗതിയില്‍ നിന്നു രക്ഷിക്കുമോ?'' പ്രവാസി സംഗമത്തില്‍ പങ്കെടുത്ത എന്നോടായിരുന്നു ചോദ്യം. ''ഒറ്റപ്പുത്രനാണ്. പ്രായമായ മാതാപിതാക്കള്‍ നാട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ ജോലിചെയ്യുന്ന എനിക്ക് കേരളത്തില്‍ എന്തെങ്കിലുമൊരു ജോലി കിട്ടുമോ?'' ഇത്തരം നൂറായിരം ചോദ്യങ്ങളാണ് നമുക്കു ചുറ്റും ഉയരുന്നത്.

കേരളത്തിന് സാധ്യതകളൊന്നും ഇല്ലായിരുന്നെങ്കില്‍ അതുപറഞ്ഞ് തടിതപ്പാമായിരുന്നു. എന്നാല്‍, വൈവിധ്യമാര്‍ന്ന വിഭവങ്ങളും അനുകൂല സാഹചര്യങ്ങളും ഇത്രമാത്രമുള്ള മറ്റൊരു സ്ഥലവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, ഇവിടെ ഒന്നും സംഭവിക്കുന്നില്ല. കേരളത്തില്‍ ഒരു പദ്ധതിവന്നിട്ട് എത്രനാളായി? വിവാദങ്ങള്‍ മാത്രമാണ് സംഭവിക്കുന്നത്. വിവാദം ഉയരുമ്പോള്‍ ബന്ധപ്പെട്ടവര്‍ ഓടിമാറുന്നു. അല്ലെങ്കില്‍ വിവാദം ഭയന്ന് ഒന്നും ചെയ്യാതിരിക്കുന്നു.

എമര്‍ജിങ് കേരളയോടനുബന്ധിച്ചും വിവാദങ്ങള്‍ ഉറഞ്ഞുതുള്ളി. കരിക്കുവില്പന മുതല്‍ നിശാനൃത്തശാല വരെ അതില്‍ ഇടംപിടിച്ചു. വി.വി.ഐ.പി.കള്‍ സഞ്ചരിക്കുന്ന റൂട്ടില്‍ ഒരിടത്തും ഒരിക്കലും വഴിയോരത്ത് കരിക്കുവില്ക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ച് എസ്.പി.ജി.യുടെ നിര്‍ദേശപ്രകാരം കൊച്ചി വഴിയോരത്ത് ഏതാനും ദിവസത്തേക്ക് വഴിയോര കരിക്കുവില്പന നിരോധിച്ചു. അതും എമര്‍ജിങ് കേരളയുമായി ബന്ധപ്പെടുത്തി. ഇങ്ങനെയാണ് ഓരോരോ വിവാദങ്ങള്‍.

എമര്‍ജിങ് കേരളയെക്കുറിച്ച് ന്യായമായ സംശയങ്ങള്‍ ഉന്നയിച്ചവരുണ്ട്. കൃത്യമായ മറുപടി നല്കാന്‍ സര്‍ക്കാറിനു ബാധ്യതയുമുണ്ട്. ഒരിഞ്ചുഭൂമി പോലും വില്ക്കില്ല. അനുയോജ്യമായ പദ്ധതിക്ക് അനിവാര്യമെങ്കില്‍ ഭൂമി പാട്ടത്തിനു നല്കും. അതും വ്യവസ്ഥകള്‍ക്കു വിധേയമായി. പരിസ്ഥിതിക്കു കോട്ടംതട്ടുന്ന പദ്ധതി ഏറ്റെടുക്കില്ല. എല്ലാ പദ്ധതിയുടെയും തുടക്കം മുതല്‍ വെബ്‌സൈറ്റിലുണ്ടാകും. പദ്ധതികള്‍ക്ക് പച്ചക്കൊടി കാട്ടാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡും പരിസ്ഥിതി ആഘാതപഠനവും ഉണ്ടാകും... ഇങ്ങനെ സംശയങ്ങള്‍ ദൂരീകരിച്ചപ്പോള്‍ അവര്‍ എമര്‍ജിങ് കേരളയെ സ്വാഗതം ചെയ്തു.

എന്നിട്ടും എമര്‍ജിങ് കേരള പദ്ധതി തന്നെ ഉപേക്ഷിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. മുഖത്തോടുമുഖം നോക്കി സംസാരിച്ചാല്‍ തീരുന്ന സംശയങ്ങളേ ഉള്ളൂ. പക്ഷേ, എമര്‍ജിങ് കേരളയെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. ഒരുപാട് അട്ടിമറികള്‍ കണ്ട നാടാണ് നമ്മുടേത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സംഗമം നടക്കുന്നത്. വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ബുദ്ധിജീവികള്‍, സി.ഇ.ഒ.കള്‍, ഉന്നതഉദ്യോഗസ്ഥര്‍, രാജ്യത്തെ പ്രമുഖ വാണിജ്യ വ്യവസായ ഐ.ടി. സംഘടനകള്‍ തുടങ്ങിയവരെല്ലാം മാസങ്ങള്‍നീണ്ട കഠിനയത്‌നത്തിന്റെ ഫലമായി കൊച്ചിയിലേക്ക് വരികയാണ്. എമര്‍ജിങ് കേരള റദ്ദാക്കിയിരുന്നെങ്കില്‍ ലോകത്തിനുമുന്നില്‍ കേരളം തലകുമ്പിട്ടുനിന്നേനെ.

ജിമ്മിന്റെ തുടര്‍ച്ച

2003-ല്‍ ആഗോള നിക്ഷേപകസംഗമം (ജിം) നടത്തിയിട്ട് കേരളം എന്തുനേടി എന്ന ചോദ്യവുമായാണ് മറ്റു ചിലര്‍ എമര്‍ജിങ് കേരളയെ എതിര്‍ക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിക്ഷേപകരെ സംഘടിപ്പിക്കാനുള്ള ശ്രമം അന്ന് നടത്തിയത്. 2005 അടിസ്ഥാന വര്‍ഷമാക്കി 2009-ല്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തായിരുന്നു. കര്‍ണാടകം ഒന്നാം സ്ഥാനത്തും. (http: / / www.wds.worldbank.org). കേരളത്തിന്റെ മാതൃക പിന്തുടര്‍ന്നാണ് ഗുജറാത്തും കര്‍ണാടകയുമൊക്കെ നിക്ഷേപകസംഗമങ്ങള്‍ നടത്തി വലിയ നേട്ടം കൈവരിച്ചത്. സ്മാര്‍ട്ട് സിറ്റിപോലും ജിമ്മിന്റെ ഉത്പന്നമാണ്. പിന്നീടുവന്ന ഇടതുസര്‍ക്കാര്‍ ഈ അനുകൂല സാഹചര്യം മുതലാക്കിയില്ല.

ജിമ്മിന്റെ തുടര്‍ച്ചയാണ് എമര്‍ജിങ് കേരള. എന്നാല്‍, പതിവു ബിസിനസ്സ് മീറ്റില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരണാപത്രം ഒപ്പിടലോ കരാര്‍ വെക്കലോ ഉണ്ടാകില്ല. മാറുന്ന കേരളത്തെ ലോകവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം. കേരളത്തിലെ അവസരങ്ങളും സാധ്യതകളും ഷോകേസ് ചെയ്യുക. കേരളത്തിന്റെ ആവശ്യങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുക. ഇതൊക്കെയാണ് ലക്ഷ്യം. ആര്‍ക്കാണിതിനെ കണ്ണടച്ച് എതിര്‍ക്കാനാകുക?

മുന്‍ഗണനാ മേഖലകള്‍

കൃഷി, ഊര്‍ജം, മാലിന്യനിര്‍മാര്‍ജനം എന്നിവ കേരളത്തിന്റെ അടിയന്തരാവശ്യങ്ങളാണ്. മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് കൃഷിയെ ആദായകരമാക്കാനുള്ള വഴി. ശ്രീലങ്കയ്ക്ക് നൂറോളം നാളികേരോത്പന്നങ്ങളുണ്ട്. പുതിയ ജല വൈദ്യുതനിലയങ്ങള്‍ക്ക് കേന്ദ്രാനുമതി കിട്ടുന്നില്ല. വായുമലിനീകരണം മൂലം താപനിലയം അഭിലഷണീയമല്ല. സൗരോര്‍ജം, കാറ്റാടി വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയാണ് നമ്മുടെ മുമ്പിലുള്ള ബദല്‍മാര്‍ഗങ്ങള്‍. മാലിന്യനിര്‍മാര്‍ജനത്തിന് ശരിയായ മാതൃക കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവ മൂന്നിലും വലിയ തോതിലുള്ള മുതല്‍മുടക്ക് ആവശ്യമാണ്.

അതേസമയം, സംസ്ഥാനത്തെ കരുത്തുള്ള മേഖലകളായ തീരദേശ ഗതാഗതം, ഉള്‍നാടന്‍ ജല ഗതാഗതം, ആയുര്‍വേദം, ടൂറിസം, ഐ.ടി., വിദ്യാഭ്യാസം തുടങ്ങിയവ ഉള്‍പ്പെടെ ഏതാണ്ട് 23 മേഖലകള്‍ കേരളം കണ്ടെത്തിയിട്ടുണ്ട്.

അതിശയിപ്പിക്കുന്ന പങ്കാളിത്തം

ലോകമെമ്പാടും സാമ്പത്തികമാന്ദ്യം തുടരുകയും സംരംഭകരുടെ ആത്മവിശ്വാസം താഴ്ന്നനിലയില്‍ ആയിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍പ്പോലും എമര്‍ജിങ് കേരളയ്ക്ക് ലഭിച്ച വരവേല്പ് അതിശയിപ്പിക്കുന്നതാണ്. 52 രാജ്യങ്ങള്‍. ലോകമെമ്പാടുമുള്ള 2500 പ്രതിനിധികള്‍. പ്രധാനമന്ത്രിയുള്‍പ്പെടെ പത്തിലധികം കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍നിന്നും 16 ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്ക, പോളണ്ട്, തുര്‍ക്കി, യു.എ.ഇ. എന്നിവിടങ്ങളില്‍നിന്നുമുള്ള അംബാസഡര്‍മാര്‍, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹൈക്കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ കൊച്ചിയിലെത്തും. കാനഡയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും 45 വീതവും ചൈനയില്‍ നിന്ന് 23- ഉം ഡെലിഗേറ്റുകളെത്തും. ലോകത്തെ പതിനാറും രാജ്യത്തെ പത്തൊന്‍പതും പ്രമുഖ കമ്പനികളുടെ മേധാവികളുണ്ട്. പ്രമുഖ വാണിജ്യ, വ്യാപാര, ഐ.ടി. സംഘടനകളെത്തുന്നു. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ റോഡ് ഷോകള്‍ മികച്ച പ്രതികരണം ഉണ്ടാക്കി. തിരക്കേറിയപ്പോള്‍ എമര്‍ജിങ് കേരളയുടെ രജിസ്‌ട്രേഷന്‍ നേരത്തേത്തന്നെ നിര്‍ത്തലാക്കേണ്ടി വന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തലകള്‍ ഒന്നിച്ചുകൂടുമ്പോള്‍ കേരളത്തിന് പ്രയോജനം ചെയ്യുന്ന പലതും ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമര്‍ജിങ് കേരളയുടെ രണ്ടു ദിവസത്തെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മൂന്നാം ദിവസം കൊച്ചിയില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. സുതാര്യമായ പദ്ധതികള്‍ക്ക് നടപടിക്രമം പാലിച്ച് 90 ദിവസത്തിനുള്ളില്‍ അനുമതി നല്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ രണ്ടു വര്‍ഷവും ചേരുന്ന തുടര്‍ പ്രക്രിയയായിരിക്കും എമര്‍ജിങ് കേരള.

കൂട്ടായ്മയാണ് ശക്തി

വലിയ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്ന പരിപാടിയാണിത്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികളും നാടിന് ആവശ്യമുള്ള പദ്ധതികളുമായി മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകുകയുള്ളൂ. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് ആരുമായും തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഏതു സംശയവും ദൂരീകരിക്കാം. വിവാദമല്ല, കൂട്ടായ്മയാണ് നമുക്ക് വേണ്ടത്. എല്ലാവരും ചേരുമ്പോഴാണ് സമൂഹത്തിന്റെ ശക്തി. പലരും പലവഴി പോകുമ്പോള്‍ ആ ശക്തിയാണ് ചോരുന്നത്.

ഇന്നത്തെയും നാളത്തെയും കേരളത്തിനുവേണ്ടി നമുക്ക് എമര്‍ജിങ് കേരളയെ വരവേല്ക്കാം. ഭൂമി വില്ക്കാതെയും പരിസ്ഥിതിയെ സംരക്ഷിച്ചും സുതാര്യമായും മാത്രമേ പദ്ധതികളുമായി മുന്നോട്ടുപോകുകയുള്ളൂവെന്ന് ഞാന്‍ ഉറപ്പുനല്കുന്നു. ഇതുവരെ പിന്നോട്ട് ഓടിയതുകൊണ്ടാണ് നമ്മുടെ പത്തുശതമാനം ആളുകള്‍ നാടിനു പുറത്തുകഴിയുന്നത്. ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായത്. സാമ്പത്തികവളര്‍ച്ച മുരടിച്ചത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടന്തുന്നത്. പുറത്തുപോയവര്‍ തിരിച്ചുവരികയും ഇവിടെയുള്ളവര്‍ ഇനി പുറത്തുപോയി അലയാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം.

ഇപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നമുക്ക് മറുപടിയില്ല. കൂടുതല്‍ തീക്ഷ്ണമായ ചോദ്യങ്ങളോടെ പുതിയ തലമുറ രംഗത്തുവരികയാണ്. എത്രനാള്‍ നമുക്കവരെ കണ്ടില്ലെന്നു നടിക്കാനാകും?

എന്തുകൊണ്ട് എമര്‍ജിങ് കേരള

എന്തുകൊണ്ട് എമര്‍ജിങ് കേരള - മുഖ്യമന്ത്രി എഴുതുന്നു
"നീണ്ട ഇരുപതു വര്‍ഷം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയ എനിക്ക് കുടുംബത്തോടൊപ്പം താമസിക്കാനായത് വെറും രണ്ടര വര്‍ഷം. അടുത്ത തലമുറയെ ഈ ദുര്‍ഗതിയില്‍ നിന്നു രക്ഷിക്കുമോ?'' പ്രവാസി സംഗമത്തില്‍ പങ്കെടുത്ത എന്നോടായിരുന്നു ചോദ്യം. "ഒറ്റപ്പുത്രനാണ്. പ്രായമായ മാതാപിതാക്കള്‍ നാട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ ജോലിചെയ്യുന്ന എനിക്ക് കേരളത്തില്‍ എന്തെങ്കിലുമൊരു ജോലി കിട്ടുമോ?'' ഇത്തരം നൂറായിരം ചോദ്യങ്ങളാണ് നമുക്കു ചുറ്റും ഉയരുന്നത്. കേരളത്തിന് സാധ്യതകളൊന്നും ഇല്ലായിരുന്നെങ്കില്‍ അതു പറഞ്ഞ് തടിതപ്പാമായിരുന്നു. എന്നാല്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളും അനുകൂല സാഹചര്യങ്ങളും ഇത്രമാത്രമുള്ള മറ്റൊരു സ്ഥലവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. കേരളത്തില്‍ ഒരു പദ്ധതി വന്നിട്ട് എത്രനാളായി?
വിവാദങ്ങള്‍ മാത്രമാണു സംഭവിക്കുന്നത്. വിവാദം ഉയരുമ്പോള്‍ ബന്ധപ്പെട്ടവര്‍ ഓടിമാറുന്നു. അല്ലെങ്കില്‍ വിവാദം ഭയന്ന് ഒന്നുംചെയ്യാതിരിക്കുന്നു. എമര്‍ജിങ് കേരളയോട് അനുബന്ധിച്ചും വിവാദങ്ങള്‍ ഉറഞ്ഞുതുള്ളി. കരിക്കുവില്പന മുതല്‍ നിശാനൃത്തശാലവരെ അതില്‍ ഇടംപിടിച്ചു. വിവിഐപികള്‍ സഞ്ചരിക്കുന്ന റൂട്ടില്‍ ഒരിടത്തും, ഒരിക്കലും വഴിയോരത്ത് കരിക്കുവില്ക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി വരുന്നതിനോട് അനുബന്ധിച്ച് എസ്പിജിയുടെ നിര്‍ദേശ പ്രകാരം കൊച്ചി വഴിയോരത്ത് ഏതാനും ദിവസത്തേക്ക് വഴിയോര കരിക്കുവില്പന നിരോധിച്ചു. അതും എമര്‍ജിങ് കേരളയുമായി ബന്ധപ്പെടുത്തി. ഇങ്ങനെയാണ് ഓരോരോ വിവാദങ്ങള്‍.

എമര്‍ജിങ് കേരളയെക്കുറിച്ച് ന്യായമായ സംശയങ്ങള്‍ ഉന്നയിച്ചവരുണ്ട്. കൃത്യമായ മറുപടി നല്കാന്‍ സര്‍ക്കാരിനു ബാധ്യതയുമുണ്ട്. ഒരിഞ്ചുഭൂമി പോലും വില്ക്കില്ല. അനുയോജ്യമായ പദ്ധതിക്ക് അനിവാര്യമെങ്കില്‍ ഭൂമി പാട്ടത്തിനു ന്ലകും. അതും വ്യവസ്ഥകള്‍ക്കു വിധേയമായി. പരിസ്ഥിതിക്കു കോട്ടം തട്ടുന്ന പദ്ധതി ഏറ്റെടുക്കില്ല. എല്ലാ പദ്ധതിയുടെയും തുടക്കം മുതല്‍ വെബ്സൈറ്റിലുണ്ടാകും. പദ്ധതികള്‍ക്കു പച്ചക്കൊടി കാട്ടാന്‍ ഇന്‍വെസ്റ്മെന്റ് ക്ളിയറന്‍സ് ബോര്‍ഡും പരിസ്ഥിതി ആഘാത പഠനവും ഉണ്ടാകും... ഇങ്ങനെ സംശയങ്ങള്‍ ദൂരീകരിച്ചപ്പോള്‍ അവര്‍ എമര്‍ജിങ് കേരളയെ സ്വാഗതം ചെയ്തു. എന്നിട്ടം എമര്‍ജിങ് കേരള പദ്ധതി തന്നെ ഉപേക്ഷിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്കരിക്കുകയാണു ചെയ്തത്. മുഖത്തോടു മുഖം നോക്കി സംസാരിച്ചാല്‍ തീരുന്ന സംശങ്ങളേ ഉള്ളു. പക്ഷേ, എമര്‍ജിങ് കേരളയെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. ഒരുപാട് അട്ടിമറികള്‍ കണ്ട നാടാണു നമ്മുടേത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സംഗമം നടക്കുന്നത്. വിദേശരാജ്യങ്ങളുടെ പ്രതിനിധികള്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ബുദ്ധിജീവികള്‍, സിഇഒകള്‍, ഉന്നതഉദ്യോഗസ്ഥര്‍. രാജ്യത്തെ പ്രമുഖ വാണിജ്യവ്യവസായഐടി സംഘടനകള്‍ തുടങ്ങിയവരെല്ലാം മാസങ്ങള്‍ നീണ്ട കഠിനയത്നത്തിന്റെ ഫലമായി കൊച്ചിയിലേക്ക് വരുകയാണ്. എമര്‍ജിങ് കേരള റദ്ദാക്കിയിരുന്നെങ്കില്‍ ലോകത്തിനുമുന്നില്‍ കേരളം തലകുമ്പിട്ടുനിന്നേനെ
ജിമ്മിന്റെ തുടര്‍ച്ച
2003ല്‍ ആഗോള നിക്ഷേപ സംഗമം (ജിം) നടത്തിയിട്ട് കേരളം എന്തുനേടി എന്ന ചോദ്യവുമായാണു മറ്റു ചിലര്‍ എമര്‍ജിങ് കേരളയെ എതിര്‍ക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിക്ഷേപകരെ സംഘടിപ്പിക്കാനുള്ള ശ്രമം അന്നു നടത്തിയത്. 2005 അടിസ്ഥാന വര്‍ഷമാക്കി 2009ല്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നിക്ഷേപസൌഹൃദ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തായിരുന്നു. കര്‍ണാടകം ഒന്നാം സ്ഥാനത്തും. കേരളത്തിന്റെ മാതൃക പിന്തുടര്‍ന്നാണ് ഗുജറാത്തും കര്‍ണാടകയുമൊക്കെ നിക്ഷേപസംഗമങ്ങള്‍ നടത്തി വലിയ നേട്ടം കൈവരിച്ചത്. സ്മാര്‍ട്ടി സിറ്റിപോലും ജിമ്മിന്റെ ഉല്പന്നമാണ്. പിന്നീടു വന്ന ഇടതുസര്‍ക്കാര്‍ ഈ അനുകൂല സാഹചര്യം മുതലാക്കിയില്ല. ജിമ്മിന്റെ തുടര്‍ച്ചയാണ് എമര്‍ജിങ് കേരള. എന്നാല്‍ പതിവു ബിസിനസ് മീറ്റില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ധാരണാപത്രം ഒപ്പിടലോ കരാര്‍ വയ്ക്കലോ ഉണ്ടാകില്ല. മാറുന്ന കേരളത്തെ ലോകവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം. കേരളത്തിലെ അവസരങ്ങളും സാധ്യതകളും ഷോകേസ് ചെയ്യുക. കേരളത്തിന്റെ ആവശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക. ഇതൊക്കെയാണു ലക്ഷ്യം. ആര്‍ക്കാണിതിനെ കണ്ണടച്ച് എതിര്‍ക്കാനാകുക?
മുന്‍ഗണനാ മേഖകലകള്‍
കൃഷി, ഊര്‍ജം, മാലിന്യനിര്‍മാര്‍ജനം എന്നിവ കേരളത്തിന്റെ അടിന്തരാവശ്യങ്ങളാണ്. മൂല്യവര്‍ധിത ഉലപ്ന്നങ്ങളാണ് കൃഷിയെ ആദായകരമാക്കാനുള്ള വഴി. ശ്രീലങ്കയ്ക്ക് നൂറോളം നാളികേരോല്പന്നങ്ങളുണ്ട്. പുതിയ ജലവൈദ്യുതനിലയങ്ങള്‍ക്ക് കേന്ദ്രാനുമതി കിട്ടുന്നില്ല. വായുമലിനീകരണം മൂലം താപനിലയം അഭിലഷണീയമല്ല. സൌരോര്‍ജം, കാറ്റാടി വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയാണു നമ്മുടെ മുമ്പിലുള്ള ബദല്‍മാര്‍ഗങ്ങള്‍. മാലിന്യനിര്‍മാര്‍ജനത്തിനു ശരിയായ മാതൃക കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവ മൂന്നിലും വലിയ തോതിലുള്ള മുതല്‍ മുടക്ക് ആവശ്യമാണ്.
അതേസമയം, സംസ്ഥാനത്തിന് കരുത്തുള്ള മേഖലകളായ തീരദേശഗതാഗതം, ഉള്‍നാടന്‍ ജലഗതാഗതം, ആയുര്‍വേദം, ടൂറിസം, ഐടി, വിദ്യാഭ്യാസം തുടങ്ങിയവ ഉള്‍പ്പെടെ ഏതാണ്ട് 23 മേഖലകള്‍ കേരളം കണ്ടെത്തിയിട്ടുണ്ട്.
അതിശയിപ്പിക്കുന്ന പങ്കാളിത്തം
ലോകമെമ്പാടും സാമ്പത്തികമാന്ദ്യം തുടരുകുയം സംരഭകരുടെ ആത്മവിശ്വാസം താഴ്ന്നനിലയില്‍ ആയിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍പോലും എമേര്‍ജിംഗ് കേരളയ്ക്കു ലഭിച്ച വരവേല്പ് അതിശയിപ്പിക്കുന്നതാണ്. 52 രാജ്യങ്ങള്‍. ലോകമെമ്പാടുമുള്ള 2500 പ്രതിനിധികള്‍. പ്രധാനമന്ത്രിയുള്‍പ്പെടെ പത്തിലധികം കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍നിന്നും, 16 ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്ക, പോളണ്ട്, ടര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍നിന്നുമുള്ള അംബാസിഡര്‍മാര്‍, ബ്രിട്ടന്‍, ഓസ്ട്രേലിയ, ബ്രൂണെ, മൌറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹൈക്കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ കൊച്ചിയിലെത്തും. കാനഡയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും 45 വീതവും ചൈനയില്‍ നിന്നു 23 ഉം ഡെലിഗേറ്റുകളെത്തും. ലോകത്തെ പതിനാറും രാജ്യത്തെ പത്തൊന്‍പതും പ്രമുഖ കമ്പനികളുടെ മേധാവികളുണ്ട്. പ്രമുഖ വാണിജ്യ, വ്യാപാര, ഐടി സംഘടനകളെത്തുന്നു. ഡല്‍ഹി, മുംബൈ, ബംഗളരു, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ റോഡ് ഷോകള്‍ മികച്ച പ്രതികരണം ഉണ്ടാക്കി. തിരക്കേറിയപ്പോള്‍ എമര്‍ജിങ് കേരളയുടെ രജിസ്ട്രേഷന്‍ നേരത്തെ തന്നെ നിര്‍ത്തലാക്കേണ്ടി വന്നു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച തലകള്‍ ഒന്നിച്ചുകൂടുമ്പോള്‍, കേരളത്തിനു പ്രയോജനം ചെയ്യുന്ന പലതും ഉയര്‍ന്നുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. എമര്‍ജിങ് കേരളയുടെ രണ്ടു ദിവസത്തെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മൂന്നാം ദിവസം കൊച്ചിയില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. സുതാര്യമായ പദ്ധതികള്‍ക്ക് നടപടിക്രമം പാലിച്ച് 90 ദിവസത്തിനുള്ളില്‍ അനുമതി നല്കാമെന്നാണു പ്രതീക്ഷിക്കുന്നത്. എല്ലാ രണ്ടു വര്‍ഷവും ചേരുന്ന തുടര്‍ പ്രക്രിയയായിരിക്കും എമേര്‍ജിംഗ് കേരള.
കൂട്ടായ്മയാണു ശക്തി
വലിയ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്ന പരിപാടിയാണിത്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികളും നാടിന് ആവശ്യമുള്ള പദ്ധതികളുമായി മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകുകയുള്ളു. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് ആരുമായും തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഏതു സംശയവും ദൂരീകരിക്കാം. വിവാദമല്ല, കൂട്ടായ്മയാണു നമുക്കു വേണ്ടത്. എല്ലാവരും ചേരുമ്പോഴാണ് സമൂഹത്തിന്റെ ശക്തി. പലരും പലവഴി പോകുമ്പോള്‍ ആ ശക്തിയാണു ചോരുന്നത്. ഇന്നത്തെയും നാളത്തെയും കേരളത്തിനുവേണ്ടി നമുക്ക് എമേര്‍ജിംഗ് കേരളയെ വരവേല്ക്കാം. ഭൂമി വില്ക്കാതെയും പരിസ്ഥിതിയെ സംരക്ഷിച്ചും സുതാര്യമായും മാത്രമേ പദ്ധതികളുമായി മുന്നോട്ടുപോകുകയുള്ളുവെന്ന് ഞാന്‍ ഉറപ്പുനല്കുന്നു. ഇതുവരെ പിന്നോട്ട് ഓടിയതുകൊണ്ടാണ് നമ്മുടെ പത്തുശതമാനം ആളുകള്‍ നാടിനു പുറത്തുകഴിയുന്നത്. ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായത്. സാമ്പത്തികവളര്‍ച്ച മുരടിച്ചത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടന്തുന്നത്. പുറത്തുപോയവര്‍ തിരിച്ചുവരുകയും ഇവിടെയുള്ളവര്‍ ഇനി പുറത്തുപോയി അലയാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം.
ഇപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു നമുക്കു മറുപടിയില്ല. കൂടുതല്‍ തീക്ഷ്ണമായ ചോദ്യങ്ങളോടെ പുതിയ തലമുറ രംഗത്തുവരുകയാണ്. എത്രനാള്‍ നമുക്കവരെ കണ്ടില്ലെന്നു നടിക്കാനാകും?

Thursday, July 5, 2012

റേഡിയോ ഏഷ്യയുടെ പാര്‍ട്ടി ദാസ്യം

(വ്യാജ വാര്‍ത്ത‍ സൃഷ്ടിക്കുന്ന വിധം)


ടി.പി വധക്കേസില്‍ മാധ്യമങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു എന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ചു -ഇന്നലെ (03-07/2012) ഒരു മണിക്കൂറോളം വിവാദ പര്‍വ്വം എന്ന ലൈവ് പ്രോഗ്രാമില്‍ ചര്‍ച്ച ചെയ്തു . കൂടെ അരിയാഹാരം കഴിക്കാത്ത കുറെ ബുജികളും .ടി.പി വധക്കേസില്‍ യഥാര്‍ത്ഥ വസ്തുതകളെല്ല പത്രത്തില്‍ വരുന്നതെന്ന് കോടതി നിരീക്ഷണം നടത്തി എന്ന കള്ളം പറഞ്ഞു ഇതര മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും .

Please go to the link
(വ്യാജ വാര്‍ത്ത‍ സൃഷ്ടിക്കുന്ന വിധം)

Tuesday, May 15, 2012

കൊലയും ഔട്‌സോഴ്‌സ് ചെയ്യാം

കുലവും കൊലയും (മാതൃഭൂമി ) 
ഇന്ദ്രന്‍ 





ഒഞ്ചിയത്തെ പഴയ സഖാവിനെ പച്ചയ്ക്ക് വെട്ടിനുറുക്കിക്കൊന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ലെന്ന് പ്രവര്‍ത്തകരെപ്പോലും വിശ്വസിപ്പിക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊതുജനത്തെ വിശ്വസിപ്പിക്കുന്നത് പിന്നെയല്ലേ. കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്നത് നേര്. എന്നിട്ടാണ് പാര്‍ട്ടി സെക്രട്ടറി ചോദിക്കുന്നത്, എന്തിനാണ് പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ കൊലയാളികളായി മുദ്രയടിക്കുന്നതെന്ന്.
ചന്ദ്രശേഖരനെ കൊന്നത് സി.പി.എമ്മുകാരാണെന്ന് ചന്ദ്രശേഖരന്റെ ഭാര്യ വിശ്വസിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നാണ് പാര്‍ട്ടി ആസ്ഥാന ലേഖകന്‍ പാര്‍ട്ടിപത്രത്തിലെഴുതിയത്. അതെന്തേ അങ്ങനെ? പാര്‍ട്ടി വിട്ടുപോകുന്നവരെ പാര്‍ട്ടി ഇക്കാലംവരെ കൊന്നിട്ടില്ലെന്നും ഇനിയൊരിക്കലും കൊല്ലില്ലെന്നും ദുഷ്ടകോണ്‍ഗ്രസ്സുകാരും മറ്റുമാണ് അങ്ങനെ ചെയ്യാറുള്ളതെന്നുമല്ലേ കഴിഞ്ഞ വര്‍ഷംവരെ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്ന ചന്ദ്രശേഖരനും ഭാര്യയും ഉറച്ചുവിശ്വസിക്കേണ്ടിയിരുന്നത്? അവരും അങ്ങനെ വിശ്വസിക്കുന്നില്ല, പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വസിക്കുന്നില്ല, പാര്‍ട്ടിയിലില്ലാത്തവരും വിശ്വസിക്കുന്നില്ല. ചില കേസുകളില്‍, നിരപരാധിത്വം തെളിയിക്കേണ്ടത് അറസ്റ്റിലായവരുടെ ചുമതലയാണ്, മറിച്ച് തെളിയിക്കപ്പെടുംവരെ. അതിന് കീചക-ഭീമ ന്യായം എന്നോ സാമാന്യബുദ്ധി എന്നോ വിളിക്കാം.

പാര്‍ട്ടി വിട്ടുപോയ ആരെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നു, പാര്‍ട്ടി വിടുന്നവരെയെല്ലാം കൊല്ലലാണ് പരിപാടിയെങ്കില്‍ ഇവരൊന്നും ജീവിച്ചിരിക്കില്ലല്ലോ എന്നാണ് സഖാക്കള്‍ ചോദിക്കുന്ന വിലപ്പെട്ട ചോദ്യം. എം.വി. രാഘവന്‍ മുതല്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍വരെയുള്ളവര്‍ ജീവിച്ചിരിക്കുന്നു എന്നതുതന്നെ പാര്‍ട്ടിയുടെ വിശാല മനസ്‌കതയുടെ തെളിവാണ് എന്നും പാര്‍ട്ടിപത്രം അവകാശപ്പെട്ടിട്ടുണ്ട്. ശരിയാണ്. പാര്‍ട്ടി വിട്ടുപോകുന്ന എല്ലാവരെയൊന്നും പാര്‍ട്ടി കൊല്ലാറില്ല. കൊല്ലണമെന്ന് പാര്‍ട്ടിയിലാര്‍ക്കെങ്കിലും തോന്നുമ്പോള്‍ ഉടനെ ചെന്നങ്ങ് കൊല്ലുകയല്ല പാര്‍ട്ടി രീതി. പാര്‍ട്ടി വിടുന്നവരെയെല്ലാം കൊല്ലാന്‍ പുറപ്പെട്ടാല്‍പ്പിന്നെ അതിനേ നേരമുണ്ടാവൂ. ലാഭനഷ്ടങ്ങള്‍ കൃത്യമായി കണക്കുകൂട്ടിയാണ് ആരെയും കൊല്ലുന്നതും കൊല്ലാതിരിക്കുന്നതും. ഏതു പാര്‍ട്ടിയും അങ്ങനെയാണ്. പേരും പ്രശസ്തിയുമുള്ളവരെ കൊല്ലുന്നത് പാര്‍ട്ടിക്ക് ദുഷ്‌പേരുണ്ടാക്കും, അത് നഷ്ടമാണ്. കൊലയുടെ ലാഭനഷ്ടങ്ങള്‍ അളന്നുതൂക്കിനോക്കാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. കാശിന്റെ ലാഭം മാത്രമല്ല വോട്ടിന്റെ ലാഭവും നോക്കണം. എല്ലാവരുമൊന്നും കൊല്ലപ്പെടാന്‍ യോഗ്യരല്ല. ചിലരെ വാചകത്തില്‍ വധിച്ചാല്‍ മതിയാകും. മതം, ജാതി തുടങ്ങിയവയെല്ലാം നോക്കിയേ കൊല്ലാനാവൂ.
ചില്ലറ ചെലവൊന്നുമല്ല ഒരാളെ കൊല്ലാന്‍ വേണ്ടിവരുന്നത്. പണ്ടൊക്കെ സഖാക്കള്‍ കൊല ശ്രമദാനമായി ചെയ്തുതന്നിരുന്നതാണ്. കേസ് നടത്തിപ്പ് ചെലവും കുടുംബച്ചെലവും പാര്‍ട്ടി വഹിച്ചാല്‍ മതിയായിരുന്നു. കൊല കൂടിയതോടെ അതും വലിയ ചെലവായി മാറിയിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കൊലയാളി സംരക്ഷണ ബജറ്റ് കോടികള്‍ വരുമെന്നാണ് കേട്ടുകേള്‍വി. തങ്ങള്‍ സ്വയം ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് പണി പുറത്താരെയെങ്കിലും ഏല്പിക്കുന്നത്. എങ്കില്‍ അങ്ങനെയേ ചെയ്യാവൂ എന്നതാണ് ആഗോളീകരണതത്ത്വം. അതിനെ ഔട്‌സോഴ്‌സിങ് എന്നുവിളിക്കും. എന്താണ് ഔട്‌സോഴ്‌സ് ചെയ്തുകൂടാത്തത്? കൊലയും ഔട്‌സോഴ്‌സ് ചെയ്യാം. ചുമരെഴുത്തുകൂടി അങ്ങനെയാണ് നിര്‍വഹിക്കുന്നത്. അങ്ങനെ ചെയ്യുന്നതിന്റെ തലം ഉയരുമ്പോഴാണ് അതിനെ ഇവന്റ് മാനേജ്‌മെന്റ് എന്നൊക്കെ വിളിക്കുന്നത്. ഗമയ്ക്ക് പറയുന്നുവെന്നേ ഉള്ളൂ. സംഗതി കരാറുകൊടുക്കല്‍ തന്നെ.

ക്വട്ടേഷന്‍കാര്‍ കാശും വാങ്ങി കടന്നുകളയുകയൊന്നുമില്ല കേട്ടോ. മര്യാദക്കാരാണ്. കൊല്ലുമെന്ന് മാത്രം. ക്വട്ടേഷന്‍ കൊടുത്തുകഴിഞ്ഞാല്‍ എപ്പോഴാണ് കൃത്യം നിര്‍വഹിക്കുക എന്നതിന് ഒരു ഉറപ്പുമില്ല. അതുകൊണ്ടാണ് നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇങ്ങനെയൊരു കൊല നടത്താന്‍മാത്രം മണ്ടന്മാരുടെ പാര്‍ട്ടിയാണോ സി.പി.എം. എന്ന മറുചോദ്യം ഉയരുന്നത്. ക്വട്ടേഷന്‍കാരുടെ ബുദ്ധിമുട്ടും ആരുമോര്‍ക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ്, നിയമസഭാ സമ്മേളനം, പാര്‍ട്ടി സമ്മേളനം, പാര്‍ട്ടി കോണ്‍ഗ്രസ്, പിറവം, നെയ്യാറ്റിന്‍കര.... അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകുന്ന കാര്യം പറഞ്ഞതുപോലെയാണ് എപ്പോഴും. ഇതൊന്ന് ചെയ്തല്ലേ തീരൂ? പിന്നെ, നെയ്യാറ്റിന്‍കരയൊന്നും വലിയ സംഭവമല്ല കേട്ടോ. ഒരു മണ്ഡലത്തില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും വേറെ ചില വലിയ ലക്ഷ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നിസ്സാരമാണ്. വേറൊരു പ്രശ്‌നം, അന്വേഷകരെ വഴിതെറ്റിക്കാന്‍ പാര്‍ട്ടിക്കാര്‍ കാട്ടുന്നത്ര ബുദ്ധിയൊന്നും ഇവരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ എന്നതാണ്. ചന്ദ്രശേഖരനെ കൊല്ലാന്‍ കൊണ്ടുപോയ കാറിന് പിന്നില്‍ അറബി വാക്ക് ഒട്ടിച്ചുവെച്ചാല്‍ പോലീസ് പോയി എന്‍.ഡി.എഫുകാരെ പിടിക്കുമെന്നവര്‍ ധരിച്ചു! ക്വട്ടേഷന്‍കാര്‍ക്ക് അങ്ങനെയൊരു ലെവലിലേ ചിന്തിക്കാന്‍ പറ്റൂ.

അബ്ദുല്ലക്കുട്ടിമാരെയും സെല്‍വരാജന്‍മാരെയും അസാസിനേറ്റ് ചെയ്യേണ്ട കാര്യമില്ല. ക്യാരക്ടര്‍ അസാസിനേഷന്‍തന്നെ മതിയാകും. നരഹത്യ വേണ്ട, സ്വഭാവഹത്യ മതി എന്നര്‍ഥം. അപൂര്‍വമായ ഇനത്തില്‍ പെട്ടതാണ് ടി.പി.ചന്ദ്രശേഖരന്‍. പാര്‍ട്ടി വിട്ടുപോയിട്ടും പാര്‍ട്ടിയിലുള്ളവര്‍ക്ക് ആളെക്കുറിച്ചുള്ള മതിപ്പ് ഏറിവരുന്നത് അവഗണിക്കാവുന്ന സംഗതിയല്ല. ശക്തി കൂടിക്കൂടി വരികയും ചെയ്യുന്നു. വലിയ വടവൃക്ഷമാകും മുമ്പ് മുറിച്ചുകളയണം. നാലുദിവസം പത്രക്കാരും ചാനലുകാരും കുറച്ചലക്കും. പിന്നെയെല്ലാം കെട്ടടങ്ങും. നാളെ വേറെ ഒരുത്തന് ചന്ദ്രശേഖരന്റെ വഴി പിന്തുടരാന്‍ ധൈര്യം വരില്ല. കണക്ക് തിരിച്ചുംമറിച്ചും കൂട്ടിനോക്കിയതൊക്കെത്തന്നെ. പക്ഷേ, എവിടെയോ പിശകി. കച്ചവടം വന്‍നഷ്ടമാകുന്ന ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്.

******

കൊല പോലെ വലിയ ഒരു സന്ദേശമാണ് കുലം എന്ന പദപ്രയോഗവും. വെറുതെ നാവില്‍ വരുന്ന വാക്കല്ല അത്. കുലത്തിന് സാമൂഹികശാസ്ത്രപരമായ നിര്‍വചനമുണ്ട്. രാഷ്ട്രീയത്തില്‍ പക്ഷം തീരുമാനിക്കുന്നത് ചിന്തയുടെയും നിലപാടിന്റെയും അടിസ്ഥാനത്തിലാണ്. ചിന്തയിലും നിലപാടിലും വ്യത്യാസം വരുമ്പോള്‍ പാര്‍ട്ടി മാറാം. അതൊരു കുറ്റകൃത്യമല്ല. കുലത്തില്‍ സ്ഥിതി നേരേ മറിച്ചാണ്. കുലം വിട്ടുപോകാന്‍ ആര്‍ക്കും അവകാശമില്ല. കുലം വിട്ടുപോകുന്നത് കുലദ്രോഹമാണ്, മരണം അര്‍ഹിക്കുന്ന കുറ്റമാണ്. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച് വിമര്‍ശിക്കുന്നതിനെ കുലംകുത്തലെന്ന് കുറ്റപ്പെടുത്തുമ്പോള്‍ സംഗതി അരാഷ്ട്രീയമാകുന്നു, ഗോത്ര സ്വഭാവമാകുന്നു, പ്രാകൃതമാകുന്നു.
ജീവിച്ചിരിക്കുമ്പോള്‍ കുലംകുത്തിയായിരുന്ന ആള്‍ മരിച്ചാലും അതുതന്നെയാണ് എന്നുപറയുന്നതില്‍ ന്യായമുണ്ട്. മരണം കൊണ്ട് ആര്‍ക്കും ആ ബഹുമതി ഇല്ലാതാവുന്നില്ല. പക്ഷേ, ഇന്നത്തെ കുലംകുത്തിക്ക് നാളെ അതല്ലാതാവാം. ആര് കുലം കുത്തി എന്ന് തീരുമാനിക്കുന്നത് കുലശേഖരപ്പെരുമാളാണ്. പെരുമാള്‍ നില്‍ക്കുന്ന ഇടമാണ് കുലം. 1964-ല്‍ കമ്യൂണിസ്റ്റ് കുലത്തെ കുത്തിയാണ് സി.പി.എം. ജനിച്ചത് തന്നെ എന്ന് നാലാള്‍ കേള്‍ക്കേ പറയാനുള്ള ധിക്കാരം സി.പി.ഐ.ക്കാര്‍ ആര്‍ജിച്ചുതുടങ്ങിയിട്ടുണ്ട്. സി.പി.എം. കുലപതികള്‍ അത് ശ്രദ്ധിക്കുന്നുണ്ട് കേട്ടോ... ടെയ്ക് കേര്‍!

Monday, October 17, 2011

നിര്‍മല മാധവ ചരിത്രം

നിര്‍മലിന് എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം കിട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ക്യാംപസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജായ ഐഇടിയില്‍. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഏതെങ്കിലും എന്‍ജിനീയറിങ് കോളജിലേക്കു മാറ്റം കിട്ടുന്നതിനായി നോക്കിയിരുന്ന നിര്‍മലിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു പ്രമുഖ എസ്എഫ്‌ഐ നേതാവ് മുന്നോട്ടുവന്നു. ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.രണ്ടാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍, ഇന്റര്‍ കോളജ് ട്രാന്‍സ്ഫര്‍ നടക്കില്ലെന്ന് നിര്‍മലിന് ഉറപ്പായതോടെ, കടം നല്‍കിയ പണം നേതാവിനോട് തിരിച്ച് ചോദിച്ചു. പണം തിരിച്ച് ചോദിച്ചാല്‍ ഇവിടെ പഠിക്കേണ്ടിവരില്ലെന്ന ഭീഷണി അപ്പോള്‍ത്തന്നെ ഉയര്‍ന്നു. മാത്രവുമല്ല, ഒരു കാരണം കിട്ടിയാല്‍ നിര്‍മലിനിട്ടു തല്ല് കൊടുക്കാന്‍ അനുയായികള്‍ക്ക് നേതാവ് നിര്‍ദേശം നല്‍കുകയും ചെയ്തു. ആവശ്യത്തിനും അനാവശ്യത്തിനും കാമ്പസില്‍ നിര്‍മലിനു നേരേ ശാരീരികമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ നിര്‍മലിന്റെ പിതാവ് തങ്കച്ചന്‍ ഇടപെട്ടു. കടം നല്‍കിയ പണം തിരിച്ചു കിട്ടിയില്ലെങ്കിലും മകനെ പഠിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ അപേക്ഷയോടെ കുറച്ച് സമാധാനമായി.എന്നാല്‍ എസ്എഫ്‌ഐ, സമരത്തിന് ആഹ്വാനം ചെയ്ത ഒരു ദിവസം രാവിലെ വീട്ടില്‍നിന്നെത്തിയ നിര്‍മല്‍ നേരെ ക്ലാസിലേക്കു പോയി. കൂടെ പഠിക്കുന്ന കുറേ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നതിനാല്‍ സമരം ആണെന്നുപോലും അറിയാതെ ക്ലാസില്‍ കയറി. അന്ന് ക്ലാസിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ക്യാംപസില്‍ ഒറ്റയ്ക്ക് എവിടെ നിന്നാലും തല്ലുമെന്ന സ്ഥിതിയായി. കന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ വന്നു മുഖത്തേക്കു ചായ ഒഴിക്കുന്നതും ചൂടുവെള്ളം ഒഴിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി. ക്യാംപസില്‍ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും നിര്‍മലിനു തല്ലു കിട്ടിയിരിക്കുമെന്ന അവസ്ഥയായി. നിര്‍മലിനോട് മറ്റു കുട്ടികള്‍ മിണ്ടരുത് എന്നുള്ള കല്പന നേതാക്കന്മാര്‍ പുറത്തിറക്കി.ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ രണ്ടുതവണ തല്ലിയോടിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണം. ക്ലാസില്‍ പോകാന്‍ പറ്റാതായതോടെ നഗരത്തില്‍ ട്യൂഷനു പോയി പഠനം തുടര്‍ന്നു. എന്നാല്‍ അവിടെയും പിന്തുടര്‍ന്നു. കോഴിക്കോട് നഗരത്തിലെത്തി ട്യൂഷന്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ രാമനാട്ടുകരയില്‍നിന്ന് കയറിയ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസില്‍വച്ചു തല്ലി.
ക്ലാസില്‍വച്ച് അടികിട്ടിയ അന്നേ വകുപ്പുമേധാവിക്കു പരാതി നല്‍കിയതാണ്. എന്നാല്‍ അന്നത്തെ വകുപ്പുമേധാവി അതു സ്വീകരിക്കാന്‍ വിസമ്മതിച്ചു. മാത്രവുമല്ല, പരാതിയുമായൊന്നും മുന്നോട്ടു പോകേണ്ട, മര്യാദയ്ക്ക് അവര്‍ പറയുന്നതു കേട്ടു പഠിച്ചുപോകാന്‍ നോക്ക് എന്ന് ഉപദേശിക്കുകയും ചെയ്തു.ഒരു ദിവസം ക്യാംപസില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ നിര്‍മലിന് അടി ഉറപ്പായതോടെ വകുപ്പുമേധാവിയുടെ അടുത്ത് അഭയം തേടി. ഒന്നും പേടിക്കേണ്ട എന്നുപറഞ്ഞ് നിര്‍മലിനെ തിരികെ ക്ലാസിലേക്കു മേധാവി കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പുറത്തിറങ്ങിയ നിമിഷം തുടങ്ങിയ അടി സഹിക്കാന്‍ കെല്‍പ്പില്ലാതെ നിര്‍മല്‍ ഓടിക്കയറിയത് പ്രിന്‍സിപ്പലിന്റെ മുറിയില്‍. അപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കു പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു സാക്ഷിയെ അന്വേഷിക്കേണ്ടിവന്നില്ല. ഇതോടെ ക്യാംപസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.രണ്ടുതവണ ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ നിര്‍മലിനെ അവര്‍ അടിച്ചോടിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനും അനുവദിക്കാതെ അടിച്ചോടിച്ചു. ഇതിനിടെ നിര്‍മല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുകയും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. ആ ദിവസങ്ങളില്‍ സര്‍വകലാശാലയുടെ സമീപം കോഹിനൂര്‍ ജംക്ഷനില്‍ ഇരുപതോളം വരുന്ന എസ്എഫ്‌ഐ സംഘം നിര്‍മലിനെ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചത്. കല്ലും കുറുവടിയുമൊക്കെ ഉപയോഗിച്ചുണ്ടായ അക്രമത്തില്‍ അതീവഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്.പരീക്ഷ എഴുതാന്‍പോലും ആകില്ലെന്ന് ഉറപ്പായ നിര്‍മല്‍ നിരാശയുടെ പടുകുഴിയിലേക്കും കൂപ്പുകുത്തി. കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ വിട്ട അച്ഛനുമമ്മയ്ക്കും കത്തെഴുതിവച്ച് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അതിനു പിറ്റേന്നാണ്. 2010 ഒക്‌ടോബര്‍ 27നു രാത്രി എട്ടുമണിക്ക്. വിദ്യാര്‍ഥികളില്‍ ചിലരുടെ സമയോചിതമായ ഇടപെടല്‍ നിര്‍മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അച്ഛനും അമ്മയ്ക്കുമായി എഴുതിയ കത്തില്‍ പീഡനത്തിനും റാഗിങ്ങിനുമൊക്കെ നേതൃത്വം നല്‍കിയവര്‍ ഏഴുപേരുണ്ട്. ഏഴുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മകന്‍ ക്രൂരമായ റാഗിങ്ങിനു വിധേയമായാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കാണിച്ചു പിതാവ് തങ്കച്ചന്‍ കോളജ് അധികൃതര്‍ക്കും പരാതി നല്‍കി. അറസ്റ്റുണ്ടായത് 2011 ഫെബ്രുവരി 13നു മാത്രം. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.പ്രിന്‍സിപ്പല്‍ രാജിവച്ചു പോകുകയും പുതിയ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത വകുപ്പുമേധാവി ഇവരെ തിരിച്ചെടുക്കുകയും ചെയ്യാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തി. പക്ഷേ കേസ് തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ വളപ്പിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഇടി. സര്‍ക്കാര്‍ പണം ഉപയോഗിച്ചു തുടങ്ങിയ സ്വാശ്രയകോളജ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തത്തുല്യമായ 'പദവിയാണ് സര്‍വകലാശാലയില്‍ ഈ പ്രദേശത്തിന്. സര്‍വകലാശാലയിലെ ജീവനക്കാര്‍പോലും പലരും ഈ സെക്ഷനില്‍ ജോലിചെയ്യാന്‍ മടിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോയതു രണ്ടു പ്രിന്‍സിപ്പല്‍മാര്‍. ഒടുവില്‍ ആശുപത്രിയില്‍ നിന്നും നിര്‍മല്‍ നാട്ടിലേക്കു വണ്ടി കയറി.

വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതിയും നല്‍കി. പക്ഷേ വേണ്ടിയിരുന്നത് ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരുന്നു. ഇടതുഭരണത്തില്‍ അമര്‍ന്ന സര്‍വകലാശാലയില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. ഒപ്പം ക്ലാസില്‍ പോലും കയറാന്‍ പറ്റാതായതിനാല്‍ മൂന്നാം സെമസ്റ്ററില്‍ ഹാജര്‍ ഇളവു നല്‍കുന്നതിനു നല്‍കിയ അപേക്ഷയും അവിടെ കറങ്ങി നടന്നു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി. നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ച അപേക്ഷയില്‍ ഉണ്ടായ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ എസ്എഫ്‌ഐ സമരം.തുടര്‍ച്ചയായ സമരങ്ങള്‍ക്കൊപ്പം നിര്‍മലിനെ ഭീഷണിപ്പെടുത്തുകയും, കോളജില്‍ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ട് കുട്ടിസഖാക്കള്‍. ഒന്നുകില്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയണം എന്ന ആവശ്യം മാത്രം. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എടുത്ത കേസ് എങ്ങനെയാണ് നിര്‍മലിന് പിന്‍വലിക്കാന്‍ ആവില്ല എന്നുള്ളത് അവര്‍ക്കറിയേണ്ടതില്ല. സ്വാശ്രയ കോളജില്‍ അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ല എന്നതാണു സമരത്തിനു കാരണമായി പറയുന്നത്. മൂന്നാം വര്‍ഷം ഒഴിവുള്ള, മറ്റാരെയും അഡ്മിറ്റ് ചെയ്യാന്‍ പറ്റാത്ത രണ്ടു സീറ്റുകളില്‍ ഒന്നിലാണ് നിര്‍മലിന് പ്രവേശനം നല്‍കിയത്.2011 മെയ് 30 ന് നിര്‍മല്‍ മാധവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയുടെ പുറത്താണ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അഞ്ചിന് അഞ്ചാം സെമസ്റ്ററില്‍ സര്‍വകലാശാല പ്രവേശനം നല്‍കുകയും ചെയ്തു.

Wednesday, September 28, 2011

ബംഗാളിലെ അസ്ഥികൂടകൃഷി

ബംഗാളില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകള്.കെ.പി
കമ്മ്യൂണിസം എന്ന വാക്കിനു മനുഷ്യസ്നേഹം എന്ന അര്‍ത്തമുന്ടെന്നും നല്ലൊരു കമ്മ്യൂണിസ്റാവുകയെന്നാല്‍ കൂടുതല്‍ മനുഷ്യസ്നേഹിയാവുക എന്നതാണു വിവക്ഷയെന്നും മഹാനായ ലെനിന്‍ പറഞ്ഞുവച്ചിട്ടുണ്ട്.
ബംഗാളില്‍ നിന്നു വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കമ്മ്യൂണിസവും മനുഷ്യസ്നേഹവും എന്നത് ഇവിടെ എത്ര അകലത്തിലായിരുന്നുവെന്നു ബോധ്യപ്പെടും. നീണ്ട 35 വര്‍ഷത്തെ ബംഗാളിലെ കമ്മ്യൂണിസ്റ് ഭരണത്തിന്റെ കൊലപാതകങ്ങളും മനുഷ്യാവകാശലംഘനങ്ങളും അഴിമതികളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏതൊരു കമ്മ്യൂണിസ്റിനെയും വേദനിപ്പിക്കുന്ന സംഭവവികാസങ്ങളാണ് ഇവ.
ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റേണ്ട സംഭവങ്ങള്‍ എന്തുകൊണ്ടോ  ബംഗാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. ദേശീയതലങ്ങളില്‍ നടന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്കിടയില്‍ തമസ്കരിക്കപ്പെട്ടുപോയതാവാം ഇത്.
മൂന്നുമാസം മുമ്പ് അഞ്ച് അസ്ഥിപഞ്ജരങ്ങള്‍ മുന്‍ മന്ത്രിയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സ്ഥലത്തുനിന്ന് പോലിസ് കണ്ടെടുത്തിരുന്നുവല്ലോ . ഒമ്പതുവര്‍ഷം മുമ്പു കാണാതായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണിതെന്നു തെളിയുകയും ചെയ്തു. ക്രൂരമായ ഈ കൊലപാതകങ്ങള്‍ക്കു പിന്നിലുള്ള സംഭവങ്ങളാണ് സി.ബി.ഐ അന്വേഷണത്തില്‍ പുറത്തുവന്നത്.
ബംഗാള്‍ മുന്‍ വികസനവകുപ്പ് മന്ത്രി സുശാന്ത് ഘോഷിന്റെ നിര്‍ദേശാനുസരണം സി.പി.എമ്മിന്റെ ഗുണ്ടകള്‍ അഞ്ചുപേരെ വെടിവച്ചുകൊന്നതാണെന്ന തെളിവുകള്‍ പുറത്തുവന്നു. ശവശരീരങ്ങള്‍ മറവുചെയ്തത് സുശാന്ത് ഘോഷിന്റെയും മറ്റു സി.പി.എം പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നുവെന്നതിനു ശക്തമായ തെളിവുകളുണ്െടന്ന് സി.ബി.ഐ  അവകാശപ്പെടുന്നു. സംസ്ഥാന സി.പി.എം നേതൃത്വം ഇതു പാടേ നിഷേധിക്കുകയും രാഷ്ട്രീയ പകപോക്കലാണിതെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും ഇതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല. സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണങ്ങളാണ് തുടരുന്നതെന്നാണു ജനങ്ങള്‍ കരുതുന്നത്. സപ്തംബര്‍ മാസത്തില്‍ മുന്‍ മന്ത്രിയെയും നിരവധി സി.പി.എമ്മുകാരെയും പ്രതിചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
സംസ്ഥാനത്ത് സി.പി.എം ഭരണം കൊടികുത്തിവാണിരുന്ന കാലത്ത് ഒമ്പതുവര്‍ഷം മുമ്പാണ് സംഭവങ്ങള്‍ നടന്നത്. 2002 സപ്തംബര്‍ 22, 23, 24 തിയ്യതികളിലാണ് ആസൂത്രിതമായി അഞ്ചുപേരെ വെടിവച്ചുകൊന്നത്. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നു സി.പി.എം വാദിക്കുമ്പോള്‍ രാഷ്ട്രീയകാരണങ്ങളാലാണ് അഞ്ചുപേരെയും കൊന്നതെന്നു തെളിവുകള്‍ വെളിപ്പെടുത്തുന്നു. വെടിവച്ചുകൊന്ന ഒരാളുടെ കഥ കേള്‍ക്കുക. കേശ്പൂര്‍ ഗ്രാമത്തിലെ സാധാരണ കൃഷിക്കാരനും പൊതുപ്രവര്‍ത്തകനുമായിരുന്നു അജയ് ആചാര്യ. കൃഷിയിടങ്ങളില്‍ ആധിപത്യമുറപ്പിക്കാനുള്ള സി.പി.എമ്മിന്റെ ഗുണ്ടാവിളയാട്ടത്തെ അജയ് ആചാര്യയും കൂട്ടുകാരും ശക്തമായി എതിര്‍ത്തുപോന്നു. നിരന്തരമായ ഭീഷണികളൊന്നും അദ്ദേഹം തരിമ്പും വകവച്ചില്ല. തുടര്‍ന്ന് സി.പി.എമ്മിന്റെ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ മുന്‍വികസനവകുപ്പ് മന്ത്രി സുശാന്ത് ഘോഷ് അദ്ദേഹത്തെയും കുടുംബത്തെയും പരസ്യമായി ഭീഷണിപ്പെടുത്തി. തങ്ങള്‍ പറയുന്നമാതിരി കേട്ടില്ലെങ്കില്‍ അജയ് ആചാര്യയെ നാമാവശേഷമാക്കുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി.
മന്ത്രിയുടെ ആഹ്വാനം പാര്‍ട്ടിക്കാര്‍ ഉടനെ നടപ്പാക്കുകയും ചെയ്തു. അവര്‍ സംഘടിതമായെത്തി അജയ് ആചാര്യയുടെ കൃഷിയിടം കൈയേറി. അവിടെ ചെങ്കൊടി നാട്ടി. ഇവിടെ മേലില്‍ കൃഷിചെയ്യാന്‍ അനുവദിക്കുകയില്ലെന്നു സഖാക്കള്‍ ഉടമസ്ഥനെ ഭീഷണിപ്പെടുത്തി.
ധീരനും ജനസമ്മതനുമായ അജയ് ആചാര്യ ഈ അക്രമത്തിനെതിരേ പോലിസില്‍ പരാതി നല്‍കി. പരാതി വാങ്ങി വായിച്ചുപോലും നോക്കാതെ പോലിസുകാര്‍ സ്റ്റേഷനില്‍ വച്ച് തന്നെ കീറിക്കളഞ്ഞു. മേലില്‍ സ്റ്റേഷനില്‍ വന്നാല്‍ ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കുമെന്ന് ഭീഷണിയും മുഴക്കി. പരാതികൊടുത്തു എന്നതിന്റെ പേരില്‍ പോലിസും സി.പി.എം ഗുണ്ടകളും ഇദ്ദേഹത്തെ നിരന്തരമായി ആക്രമിച്ചു. വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. കുടുംബാംഗങ്ങളെ ഓരോരുത്തരെയും ഭീഷണിപ്പെടുത്തി. ഏതുനിമിഷവും വധിക്കപ്പെടുമെന്ന നില വന്നപ്പോള്‍ അജയ് ആചാര്യ നാടുവിട്ടു. അതോടെ യാതൊരു വരുമാനമാര്‍ഗങ്ങളുമില്ലാതെ കുടുംബം കടുത്ത ദാരിദ്യ്രത്തിലമര്‍ന്നു. നാടുവിട്ട് അജയ് ആചാര്യ മിഡ്നാപൂരില്‍ എത്തിപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ദുരിതാശ്വാസക്യാംപില്‍ അഭയംനേടിയ അദ്ദേഹം മൂന്നുവര്‍ഷം അവിടെ കഴിഞ്ഞു. കുടുംബത്തില്‍ കലശലായ പട്ടിണിയാണെന്നറിഞ്ഞ അദ്ദേഹം 2002 സപ്തംബര്‍ 22നു കാലത്ത് തന്റെ ഗ്രാമത്തിലെത്തി. വീട്ടിലേക്കു നടന്നുവരുമ്പോള്‍ സി.പി.എമ്മിന്റെ ഗുണ്ടകള്‍ അദ്ദേഹത്തെ ഇടവഴിയില്‍ വച്ച് വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവത്തിനു ദൃക്സാക്ഷികളുണ്ടായിരുന്നെങ്കിലും സി.പി.എമ്മിന്റെ ഗുണ്ടാപ്പടയെ പേടിച്ച് അവര്‍ക്കാര്‍ക്കും സത്യം പറയാന്‍ ധൈര്യമില്ലാതായി. അന്ന് അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അവരുടെ ഗതിയും ഇതുതന്നെയാവുമായിരുന്നു. വെടിവച്ചശേഷം അജയ് ആചാര്യയുടെ മൃതദേഹം അവര്‍ അവിടെ നിന്ന് ഒരു വാഹനത്തില്‍ എടുത്തുകൊണ്ടുപോയി.
അജയ് ആചാര്യയുടെ ചെറുപ്പക്കാരനായ മകന്‍ ശ്യാംലാല്‍ തന്റെ പിതാവിന്റെ മൃതദേഹമെങ്കിലും കണ്ടുകിട്ടാന്‍ മുട്ടാത്ത വാതിലുകളില്ല. നിരവധി തവണ പോലിസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. പോലിസാണെങ്കില്‍ ഇങ്ങനെയൊരു സംഭവം നടന്നതുതന്നെ അറിഞ്ഞതായി നടിച്ചില്ല. എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല. ക്ഷുഭിതനായ ശ്യാംലാല്‍ തന്റെ പിതാവിനെ വകവരുത്തിയ 40 സി.പി.എമ്മുകാരുടെ പേരുകളടങ്ങിയ എഫ്.ഐ.ആര്‍ സ്വന്തമായി എഴുതിയുണ്ടാക്കി പോലിസ് സ്റ്റേഷനിലേക്ക് രജിസ്ട്രേഡ് ആയി അയച്ചുകൊടുത്തു. ഈ പ്രതിപ്പട്ടികയില്‍ മന്ത്രി സുശാന്ത് ഘോഷിന്റെ പേരാണ് ആദ്യത്തേത്. ഇതിന് ഈ ചെറുപ്പക്കാരന്‍ കൊടുക്കേണ്ടിവന്ന വില കനത്തതായിരുന്നു. ആ എഫ്.ഐ.ആറാണ് ഘോഷിന്റെയും സഹായികളുടെയും അറസ്റ്റിനു വഴിവച്ചതെന്നത് വൈപരീത്യമാവാം.
ഘോഷിന്റെ അയല്‍ക്കാരനും 68കാരനുമായ മധുരമാരിക്കിന്റെ വെളിപ്പെടുത്തലോടെയാണ് ഘോഷിന്റെ ബേനാശാഗ്രയിലെ തറവാട് വീട്ടുവളപ്പില്‍ കുഴിച്ചിട്ട അസ്ഥിപഞ്ജരങ്ങള്‍ കണ്ടെടുക്കാനായത്
ഇവിടെയെത്തിയ ശ്യാംലാല്‍ തന്റെ പിതാവ് അജയ് ആചാര്യയുടെ അസ്ഥിപഞ്ജരം തിരിച്ചറിഞ്ഞിരുന്നു. പല്ലും വസ്ത്രഭാഗങ്ങള്‍കൊണ്ടും ശ്യാംലാലിന്റെ ഡി.എന്‍.എ സാംപിളും പിതാവിന്റേതെന്നു വാദിച്ച അസ്ഥിപഞ്ജരങ്ങളും പൊരുത്തപ്പെട്ടതുകൊണ്ടുമാണ് ഇങ്ങനെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ശവങ്ങള്‍ കുഴിച്ചിടുന്നത് നേരില്‍ക്കണ്ട മധുരമാരിക്കിന് അന്നേ ഇക്കാര്യം പുറംലോകത്തെ അറിയിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, സി.പി.എമ്മിന്റെ ഗുണ്ടാസംഘം അദ്ദേഹത്തെ ഭീഷണിപ്പെടുത്തി പുറത്തുപോവാന്‍പോലും അനുവദിച്ചില്ല. സംസ്ഥാനത്ത് സി.പി.എമ്മിന്റെ അടിത്തറ തകര്‍ന്ന് ഭരണമാറ്റം ഉണ്ടായപ്പോഴാണ് മധുരമാരിക്ക് താന്‍ ഒമ്പതുവര്‍ഷം മുമ്പു കണ്ട സംഭവങ്ങള്‍ വെളിപ്പെടുത്താന്‍ മുമ്പോട്ടുവന്നത്. അന്നു ശവം മറവുചെയ്യാന്‍ മുന്‍നിരയിലുണ്ടായ ഘോഷിന്റെ സഹായി മദന്‍ സാഗ്ര എന്നയാളെ മധുരമാരിക്ക് തിരിച്ചറിഞ്ഞതോടെ കൊലപാതകപരമ്പരകളുടെ ചുരുള്‍ അഴിയുകയായിരുന്നു. മുന്‍മന്ത്രി ഘോഷിനെതിരേ കൊലപാതകക്കുറ്റങ്ങള്‍ മാത്രമല്ല, പണാപഹരണം ഉള്‍പ്പെടെയുള്ള കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപയും മറ്റു രേഖകളും കണ്ടെത്തിയിട്ടുണ്ട്.

Monday, April 11, 2011

പായലിനും പൂപ്പലിനും വിട, എന്നെന്നേക്കും വിട! -ഒ. അബ്ദു‌ല്ല

പായലിനും പൂപ്പലിനും വിട, എന്നെന്നേക്കും വിട! -ഒ. അബ്ദു‌ല്ല
"മിയാന്‍ തുഫൈല്‍ മുഹമ്മദ്, ഒ അബ്ദുല്ല, ഹമീദ് വാണിമേല്‍- പായലേ വിട, പൂപ്പലേ വിട, എന്നെന്നേക്കും വിട''- ജമാഅത്തെ ഇസ്ലാമിയുടെ  മുന്‍ രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല്‍ പാര്‍ട്ടി അംഗത്വമടക്കം സകലതും കനോലി തോടിലേക്കു വലിച്ചെറിഞ്ഞ് ഹിറാ സെന്ററില്‍ നിന്നു പുറത്തുകടന്നതിനെ തുടര്‍ന്നുണ്ടായ അമര്‍ഷം ഏതോ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ എസ്.എം.എസ് വഴി പ്രചരിപ്പിച്ചതാണ് പരാമൃഷ്ട വാചകം. എന്നാല്‍, ഉപഭൂഖണ്ഡത്തിലെ ജമാഅത്തിന്റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ നിന്നു കുടിയൊഴിഞ്ഞുപോയ പൂപ്പലുകളുടെ പേരുവിവരം പറയവെ അതിന്റെ തുടക്കംതന്നെ വിവരക്കേടായി. പാക് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നു രാജിവച്ചു പുറത്തുപോയ ആള്‍ മിയാന്‍ തുഫൈല്‍ മുഹമ്മദ് എന്ന താരതമ്യേന വിവരംകുറഞ്ഞ അതിന്റെ മുന്‍ അമീര്‍ അല്ല. മറിച്ച്, അമീന്‍ ഹസന്‍ ഇസ്ലാഹി എന്ന പ്രശസ്ത പണ്ഡിതനാണ്. ആ മഹാപണ്ഡിതനോടു ചേര്‍ത്തുപറയേണ്ടതല്ല ഒ അബ്ദുല്ല, ഹമീദ് വാണിമേല്‍ മുതലായ പേരുകള്‍. വിജ്ഞാനസാഗരമായ മൌലാന വഹിദുദ്ദീന്‍ ഖാന്‍, ശംസ്പീര്‍ സാദാ, സയ്യിദ് ഹാമിദലി മുതലായ പ്രഗല്ഭമതികളായ പ്രതിഭാധനന്മാരുടെ ഒരു നിരതന്നെയുണ്ട് അക്കൂട്ടത്തില്‍ കൂട്ടേണ്ടതായി.

എന്നെ പുറത്തേക്കെറിയാന്‍ ജമാഅത്ത്നേതാവ് ശെയ്ഖ്മുഹമ്മദ് കാരക്കുന്ന് പി.എം.എ സലാം എം.എല്‍.എയോട് പറഞ്ഞ കാരണം, എന്റെ ലേഖനങ്ങള്‍ ജമാഅത്തിനെ മുസ്ലിംലീഗ് അടക്കം ഇതരമുസ്ലിം സംഘടനാ സമുച്ചയത്തില്‍ നിന്ന് അകറ്റാന്‍ കാരണമാക്കുന്നു എന്നായിരുന്നു. ജമാഅത്ത് ചുറ്റുമതിലിനകത്തു നിന്നു ഞാന്‍ പുറത്തായിട്ടു പത്തുവര്‍ഷം പൂര്‍ത്തിയാവാറായി. ലേഖനങ്ങള്‍ മൂലമോ പ്രസംഗങ്ങള്‍ വഴിയോ സംഘടനയ്ക്കുണ്ടായ മുറിവുകള്‍ ഉണങ്ങി തദ്സ്ഥാനത്ത് പുതിയ ചര്‍മം വന്നു ബന്ധങ്ങള്‍ പൂര്‍വാധികം ശക്തിപ്പെടാന്‍ ഈ കാലം ധാരാളമാണ്. പക്ഷേ, സംഭവിച്ചതോ? സമുദായത്തില്‍ അതിനോടു കൂട്ടുചേരാനോ അതിന്റെ കുറിയില്‍ നറുക്കുകൂടാനോ ഒരുത്തനുമില്ല. സമ്പൂര്‍ണ ഏകാന്തത. അവസാനം പല മുസ്ലിം സംഘടനകളും കോട്ടക്കല്‍ യോഗംചേര്‍ന്നു ജമാഅത്തിന്റെ പേരില്‍ മയ്യിത്ത് നമസ്കരിച്ചു അതിനെ മറമാടേണ്ട തെമ്മാടിക്കുഴി അടയാളപ്പെടുത്തുക കൂടി ചെയ്തു. വീണ്ടും സലാമിനെ കാണുമ്പോള്‍ എന്തുപറയും ശെയ്ഖ് സാഹിബ്. ഇസ്ലാം സമ്പൂര്‍ണമാണ്, സമഗ്രമാണ് എന്ന പരമസത്യംകൊണ്ട് ചോദ്യങ്ങളെ നേരിടാനാവുമോ?

ഇപ്പോഴോ? ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍മുജാഹിദീന്‍ എന്ന ഭീകരപ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും വിദേശത്തു നിന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭം സഹായം ലഭിക്കുന്ന ജമാഅത്ത് കശ്മീരിനെ വേറിട്ടു കാണുന്നവരാണെന്നും ദേശാഭിമാനിയും പാര്‍ട്ടി സെക്രട്ടറിയും നിരന്തരം ആരോപണമുന്നയിച്ചിട്ടും പിണറായിയുടെയും പാലോളിയുടെയും കാല്‍ക്കല്‍ വീണ് പാപമോചനത്തിന്റെ സുജൂദിലേര്‍പ്പെട്ടിരിക്കയാണ് ജമാഅത്ത് നേതൃത്വം.

സി.പി.എമ്മിനോടുള്ള അനുസരണം (ഇബാദത്ത്) നിരുപാധികവും നിര്‍വിശേഷവും ആവണമെന്നു നിര്‍ബന്ധമുള്ളതിനാലാവണമല്ലോ ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും കൂടിക്കാഴ്ചയ്ക്ക് ചട്ടവട്ടം കെട്ടിയ ഹമീദിനെ വിഡ്ഢിയാക്കിക്കൊണ്ട് പിണറായിയുമായി നേതൃത്വം രാഷ്ട്രീയ കൂടിക്കാഴ്ച നടത്തിയത്. അതും മല പിണറായിയുടെ അടുത്തേക്കു ചെന്നുകൊണ്ട്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണെങ്കില്‍ അവര്‍ ഹിറാ സെന്ററിലേക്കു വന്നുകൊള്ളണം; പിണറായിയാണെങ്കില്‍ പിണറായിയില്‍ വച്ചായാലും ആലപ്പുഴയിലെ ശവക്കോട്ട പാലത്തിനപ്പുറത്തുവച്ചായാലും ഞങ്ങള്‍ അങ്ങോട്ടുചെല്ലാം എന്ന വിനീതവിധേയത്വത്തിന്റെ രാഷ്ട്രീയ പൊരുളെന്ത്? ഇതിനെയാണോ കിനാലൂര്‍ ഇംപാക്ട് എന്നു പറയേണ്ടത്? നിലവിലെ വി.എസ് സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാവണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നൂവെന്നാണു വിശദീകരണം. കൊള്ളാം. എന്നാല്‍ നിലവിലെ വി.എസ് സര്‍ക്കാര്‍, പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെയും മറ്റു നിഷ്പക്ഷ നിരീക്ഷകരുടെയും വിശദീകരണമനുസരിച്ച് പീഡനങ്ങളുടെയും വഞ്ചനയുടെയും തുടര്‍ക്കഥയാണ്.

അതായത്, 2006ല്‍ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരിനെ ജമാഅത്ത് കലവറകൂടാതെ പിന്താങ്ങി. ജമാഅത്തിന്റെയും യജമാനന്റെയും വോട്ട് കൂട്ടിയപ്പോള്‍ ആ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു നല്ല ഭൂരിപക്ഷം കിട്ടി. എന്നാല്‍, സത്യപ്രതിജ്ഞ കഴിഞ്ഞ് ദര്‍ബാര്‍ഹാളിലെ ആരവം അടങ്ങുംമുമ്പേ കോഴിക്കോട് മാവൂര്‍റോഡിലെ പാര്‍ട്ടി ഓഫിസായ ഹിറാ സെന്ററില്‍ നിന്ന് അന്നേരം മുഴങ്ങിയത് ഒരാര്‍ത്തട്ടഹാസമാണ്. ഏതോ ഒരു ഭീകരപുസ്തകം (ബോംബല്ല) കണ്ടുകെട്ടാന്‍ ചാനലുകളെ മുന്‍കൂട്ടി വിവരമറിയിച്ചശേഷം മാധ്യമപ്പടയുടെ സാന്നിധ്യത്തില്‍ കോടിയേരി പോലിസ് ഹിറാസെന്റര്‍ പരതാന്‍ പാഞ്ഞെത്തിയത് അന്തേവാസികളെ അമ്പരപ്പിച്ചു. തടിയന്റവിടനസീര്‍ ജയിലില്‍ പോവുംമുമ്പ് വായിച്ച പുസ്തകങ്ങളിലൊന്ന് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മൌദൂദിയുടെ ഏതോ ഒരു പുസ്തകമാണ്. ആ പുസ്തകമായിരുന്നുവത്രെ പോലിസിന്റെ ലക്ഷ്യം. വഷളാക്കലല്ല, പുസ്തകം പിടിച്ചെടുക്കലായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഒരു പ്യൂണിനെ അയച്ച് പ്രസ്തുത പുസ്തകം കസബ സ്റേഷനിലെത്തിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ കവിഞ്ഞാല്‍ അര മണിക്കൂറിനകം അതവിടെ എത്തിക്കുമായിരുന്നു എന്നിരിക്കെ എന്തിനായിരുന്നു പ്രസ്തുത നാടകം?

തുടര്‍ന്നങ്ങോട്ട് ഇടതുഭരണകൂടവും പാര്‍ട്ടിയും സ്വീകരിച്ച ഓരോനയവും ജമാഅത്തും സര്‍ക്കാരും പരസ്പരം അകന്നകന്നുപോവുമാറ് പ്രഖ്യാപിത നിലപാടുകളില്‍ നിന്നുള്ള വ്യതിയാനഗര്‍ത്തങ്ങളുടെ പരമ്പരകളായിരുന്നു. അധിനിവേശത്തിനും ആഗോളവല്‍ക്കരണത്തിനും നവലിബറലിസത്തിനുമെതിരായ പോരാട്ടം പ്രഖ്യാപനങ്ങളിലൊതുങ്ങി. നേതാക്കളുടെ മക്കള്‍ സുഖചികില്‍സയ്ക്കും സുഖശീതളമായ അന്തരീക്ഷവായു അന്വേഷിച്ചും ചൂതുകളികേന്ദ്രങ്ങളില്‍ പണമെറിയുന്നതിനും പുറംദ്വീപുകളിലേക്കു ദേശാടനം നടത്തിയപ്പോള്‍ അവരുടെ പിതാക്കന്മാര്‍ ഭരണത്തിന്റെതേരിലിരുന്നു സാന്റിയാഗോ മാര്‍ട്ടിന്‍മാരെ പരോക്ഷമായി ന്യായീകരിച്ചും അവരുടെ കീശകളില്‍ കണ്ണുവച്ചും കമ്മ്യൂണിസ്റ്റ് എത്തിക്സിനെ പൂര്‍ണമായി കാറ്റില്‍പറത്തി. മന്ത്രി എം.എ ബേബി വിദ്യാഭ്യാസമേഖലയെ കാളക്കൂറ്റന്‍ കടന്ന പിഞ്ഞാണക്കടപോലെ തകര്‍ത്തു തരിപ്പണമാക്കി. ബിഷപ്പുമാരും മെത്രാന്‍മാരും പള്ളി ബെല്ലടിച്ച് അല്മായരെ വിളിച്ചുവരുത്തി ഭരണകൂടത്തെ തള്ളിപ്പറഞ്ഞു. ഭരണകൂടവക്താക്കള്‍ ഈ 'നികൃഷ്ടജീവി'കളെ പരസ്യമായി പരിഹസിച്ചു. മദ്റസാ വിദ്യാഭ്യാസം തകര്‍ക്കാനായി പഠനസമയത്തില്‍ മാറ്റംവരുത്താനുള്ള ശ്രമം മുസ്ലിം മതന്യൂനപക്ഷങ്ങള്‍ എതിര്‍ത്തു തോല്‍പ്പിച്ചു. വഖ്ഫ് ബോര്‍ഡിന്റെ തലപ്പത്തും ഏഴാംതരം പാഠപുസ്തകത്തിലും മതമില്ലാത്ത ഖാദറും മതമില്ലാത്ത ജീവനും കടന്നുകൂടിയത് വിശ്വാസികളുടെ ഇശ്കാല്‍ വര്‍ധിപ്പിച്ചു. സച്ചാര്‍കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുന്നതിനു കാണിച്ച ശുഷ്കാന്തിയില്ലായ്മയ്ക്കെതിരേ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങി. മലപ്പുറത്തെ അലിഗഡ്സെന്ററിന്റെ കാര്യത്തിലാവട്ടെ, സര്‍ക്കാരിലെ ഒന്നിലേറെ മന്ത്രിമാര്‍ നീക്കിവച്ച സ്ഥലത്തിന്റെ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും പ്രശ്നം തട്ടിമുട്ടി കൊണ്ടുപോയി ഇല്ലാതാക്കാനായിരുന്നു ശ്രമം. ഇതു ജനം തിരിച്ചറിയുന്നൂവെന്നു വന്നപ്പോള്‍ അവസാന നിമിഷം വച്ച് അലിഗഡിനെ പെരിന്തല്‍മണ്ണയില്‍ പണ്ടാരമടക്കി. സച്ചാര്‍കമ്മിറ്റി കേരളത്തിലെത്തിയപ്പോള്‍ പാലോളികമ്മിറ്റിയായി മാറിയെന്നു മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്കോളര്‍ഷിപ്പ് തുക വന്‍ കുറവു വരുത്തിയാണ് അത് അവകാശികള്‍ക്കിടയില്‍ വിതരണംചെയ്തത്.

പരിസ്ഥിതിസൌഹൃദ വികസനം കിനാലൂരില്‍ എത്തിയപ്പോള്‍ അതൊരു ചെരിപ്പുമുതലാളിക്കു വേണ്ടിയാണെന്നു പറഞ്ഞ് അതിനെതിരേ എന്‍.ജി.ഒകള്‍ സമരത്തിനിറങ്ങി. അവിടെ വച്ചാണ് ജമാഅത്ത് യുവജനസംഘടനയുടെ തലകോടിയേരി പോലിസ് തല്ലിക്കീറിയത്. കക്കോടിയില്‍ വച്ചും കിട്ടി സോളിഡാരിറ്റിക്കുട്ടികള്‍ക്ക് വളഞ്ഞുവച്ചുള്ള പിടിപ്പത് തല്ല്. വുദു എടുത്ത് ഖുര്‍ആന്‍ ക്ളാസ് കേള്‍ക്കാന്‍ വന്ന ഉമ്മമാര്‍ എന്താണു സംഭവിക്കുന്നതെന്നറിയാതെ നാലുപാടും ചിതറി ഓടിയെങ്കിലും ആണുങ്ങള്‍ക്ക് രക്ഷപ്പെടാനും വഴിയുണ്ടായില്ല. തല്ലുന്നവരുടെ കൈ തളരുവോളം അവര്‍ തല്ലി. കൊള്ളുന്നവര്‍ തലകീറുവോളം കൊണ്ടു. ഒരു പഠനസദസ്സിനെ ഒന്നാകെ കൈയാങ്കളിക്കു വിധേയമാക്കിയ ഇതുപോലത്തെ അനുഭവം അതിനുമുമ്പൊരിക്കലും കേരളത്തിലുണ്ടായിട്ടില്ല.

ഇതും ഇതുപോലുള്ളതുമായ നിരവധി ക്രൂരതകളും കണക്കിലെടുത്താണ് ഹമീദ് വാണിമേല്‍ ചോദിച്ചത്, ഈ ക്രൂരതയ്ക്ക് ഇനിയും ഒരു തുടര്‍ച്ച വേണോ? ചുരുങ്ങിയത് ജമാഅത്ത്പത്രം പശ്ചിമബംഗാളിലെ ഭരണത്തുടര്‍ച്ചയുടെ ഭീകരമുഖം തുറന്നുകാട്ടുന്ന പരമ്പര പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെ അതൊരാവര്‍ത്തി വായിച്ചിട്ടു പോരേ, സി.പി.എം ഭരണത്തുടര്‍ച്ചയ്ക്ക് തിട്ടൂരം പതിച്ചുകൊടുക്കല്‍. പക്ഷേ, പാര്‍ട്ടിക്ക് മറുപടിയുണ്ട്- പായലിനും പൂപ്പലിനും വിട, എന്നെന്നേക്കും വിട!

ജാതീയ വര്‍ഗീയ ദ്രുവീകരണത്തിന്റെ അവസാനത്തെസാധ്യതകളും ഉപയോഗപ്പെടുത്തിയ CPIM. -ആരിഫലി
http://www.youtube.com/watch?v=82QeZTg_Qbg&f


AsianetNews Discussion about JIH Vote-2011
കിനാലൂര്‍ പാത

http://www.youtube.com/watch?v=-56v6WDeEbU


http://www.youtube.com/watch?v=5UFHyOFrBOE